Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശരീഫിന്...

ശരീഫിന് പി.എം.എൽ തലപ്പത്ത് തുടരാനാവില്ല

text_fields
bookmark_border
ശരീഫിന് പി.എം.എൽ തലപ്പത്ത് തുടരാനാവില്ല
cancel

ഇസ്ലാമാബാദ്:  ഭരണഘടന വകുപ്പുകളനുസരിച്ച് അയോഗ്യനാക്കിയ വ്യക്തി രാഷ്ട്രീയ പാർട്ടികളുടെ തലവനായി തുടരാൻ പാടില്ലെന്ന് പാക് സുപ്രീംകോടതി.  ദീർഘകാലമായി പാകിസ്താൻ മുസ്ലിം ലീഗിെൻറ (പി.എം.എൽ-എൻ) അധ്യക്ഷപദവിയിൽ തുടരുന്ന മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന് വിധി തിരിച്ചടിയായി. 

പാനമ രേഖകൾ പുറത്തുവിട്ട അഴിമതിക്കേസിനെ തുടർന്ന് ശരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് കഴിഞ്ഞ ജൂലൈയിൽ സുപ്രീംകോടതി അയോഗ്യനാക്കിയിരുന്നു. ശരീഫിനെ അയോഗ്യനാക്കിയതിനുശേഷവും പാർട്ടിതലപ്പത്ത് തുടരാൻ ഭരണകക്ഷിയായ പാകിസ്താൻ മുസ്ലിംലീഗ് പ്രത്യേക ഭരണഘടന ഭേദഗതി പാസാക്കുകയായിരുന്നു. ഇൗ ഭേദഗതി കൂ
ട്ടിച്ചേർത്താണ് 2017 തെരഞ്ഞെടുപ്പ് നിയമം നിലവിൽ വന്നത്.

ഇൗ നിയമപ്രകാരം ശരീഫിന് പാർട്ടി നേതൃസ്ഥാനത്ത് തുടരാം. ഇതു ചോദ്യംചെയ്ത് പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്. പഴയ നിയമപ്രകാരം ഉന്നതപദവിയിൽനിന്ന് സുപ്രീംകോടതി പുറത്താക്കിയ ആൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ തലപ്പത്തിരിക്കുന്നത് നിരോധിക്കപ്പെട്ടതാണ്. സുപ്രീംകോടതി ജസ്റ്റിസ് സാഖ്വിബ് നിസാർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസിൽ വാദംകേട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nawaz sharifpakisthanworld newsmalayalam newsasia-PacificPML-N chief
News Summary - Pakistan Supreme Court disqualifies Nawaz Sharif as PML-N chief-World news
Next Story