പി.ടി.െഎക്ക് വാർത്ത ലഭിച്ചത് അന്വേഷിക്കണമെന്ന് പാകിസ്താൻ
text_fieldsന്യൂഡല്‍ഹി: ഭീകരവാദി പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന ഹാഫിസ് സഇൗദിെൻറ അപേക്ഷ യു. എൻ തള്ളിയ വാർത്ത ഇന്ത്യയുടെ ഒൗദ്യോഗിക വാർത്ത ഏജൻസിയായ പി.ടി.െഎക്ക് ലഭിച്ചതിനെ ക്കുറിച്ച് അന്വേഷിക്കണമെന്ന് പാകിസ്താൻ. ഇതുസംബന്ധിച്ച് പാകിസ്താൻ െഎക്യരാഷ് ട്ര സഭയോട് രേഖാമൂലം ആവശ്യമുന്നയിച്ചു. ഒരു വാർത്തയെച്ചൊല്ലി ഏതെങ്കിലും രാഷ്ട്രം അന്വേഷണം ആവശ്യപ്പെട്ട് യു.എന്നിനെ സമീപിക്കുന്നത് അത്യപൂർവ സംഭവമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിഞ്ഞയാഴ്ച യു.എന്നിലെ പാക് അംബാസഡർ മലീഹ ലോധി മുഖേന നൽകിയ കത്തിൽ ഹാഫിസ് സഇൗദിെൻറ അപേക്ഷ തള്ളിയ 15 അംഗ സമിതിയിൽ ആരെങ്കിലും വാർത്താ ഏജൻസിക്ക് വിവരങ്ങൾ ചോർത്തി നൽകിയതായി ആരോപിച്ചു. മുൻ പത്രപ്രവർത്തക കൂടിയായ മലീഹ ലോധി, ഇതുസംബന്ധിച്ച് വന്ന പത്രവാർത്തകൾ ഉൾപ്പെടുത്തിയാണ് കത്ത് നൽകിയിരിക്കുന്നത്. മാർച്ച് ഏഴിനാണ് യു.എൻ നടപടിയെക്കുറിച്ചുള്ള വാർത്ത പി.ടി.െഎ പുറത്തുവിട്ടത്.
2008ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നാലെയാണ് ജമാഅത്തുദ്ദഅ്വ സ്ഥാപകനായ ഹാഫിസ് സഇൗദിനെ യു.എന്‍ ആഗോളഭീകരനായി പ്രഖ്യാപിച്ചത്. അതേസമയം, പാകിസ്താെൻറ നീക്കത്തിന് പൊതുപിന്തുണ ലഭിക്കിലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.