കിഴക്കൻ നദികളിലെ വെള്ളം ഇന്ത്യ തന്നില്ലെങ്കിലും പ്രശ്നമില്ല -പാകിസ്താൻ
text_fieldsലാഹോർ: കിഴക്കൻ നദികളായ രവി, ബിയാസ്, സത്ലജ് തുടങ്ങിയവയിൽ നിന്നുള്ള വെള്ളം ഇന്ത്യ നൽകിയില്ലെങ്കിലും പ്രശ് നമില്ലെന്ന് പാകിസ്താൻ. പുൽവാമ ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ പാകിസ്താനിലേക്ക് ഒഴുകുന്ന നദികൾ തിരിച്ചു വിടുമെന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പാക് ഭരണകൂടം.
എന്നാൽ, പടിഞ്ഞാറൻ ചെനാബ്, സിദ്ധു, ഝലം നദികളിലെ ജലം നൽകിയില്ലെങ്കിൽ ആശങ്കയറിയിക്കുമെന്നും പാകിസ്താൻ ജലവകുപ്പ് സെക്രട്ടറി ഖ്വാജ സുമൈൽ അറിയിച്ചു. 1960ലെ സിന്ധു നദീജല കരാർ പ്രകാരം, പോഷകനദികളായ രവി, സത്ലജ്, ബിയാസ് എന്നീ നദികളിലെ ജലം ഇന്ത്യക്കും ചിനാബ്, ഝലം, സിന്ധു എന്നിവിടങ്ങളിലെ ജലം പാകിസ്താനും അവകാശപ്പെട്ടതാണ്.
കിഴക്കൻ നദികളിലെ 93 ശതമാനം ജലവും ഇന്ത്യയാണ് ഉപയോഗിക്കുന്നത്. ബാക്കി ജലം പാകിസ്താനിലേക്ക് ഒഴുകി പോവുകയാണ് ചെയ്യുന്നത്. ഇത് തടയാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് നിതിൻ ഗഡ്കരി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.