Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

ജുഡീഷ്യറിക്കെതിരെ പ്രസംഗിച്ച പാക് പ്രധാനമന്ത്രിക്ക് കോടതി നോട്ടീസ്

text_fields
bookmark_border
ജുഡീഷ്യറിക്കെതിരെ പ്രസംഗിച്ച പാക് പ്രധാനമന്ത്രിക്ക് കോടതി നോട്ടീസ്
cancel

ഇസ്ലാമാബാദ്: പാനമ പേപ്പർ കേസിലെ വിധി അശ്ലീലമാണെന്ന് പ്രസ്താവിച്ച പാകിസ്താൻ പ്രധാനമന്ത്രി ശാഹിദ് അബ്ബാസിക്കെതിരെ കോടതി നോട്ടീസ്. അഭിഭാഷകനായ അസ്ഹർ സിദ്ദീഖി ശാഹിദ് അബ്ബാസിക്കെതിരെ നൽകിയ ഹരജിയിലാണ് നടപടി. പ്രധാനമന്ത്രിയുടെ പ്രസ്താവന കോടതിയെ അവഹേളിക്കുന്നതാണെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. ഇത് കോടതിയലക്ഷ്യത്തിെൻറ പരിധിയിൽ വരുന്നതാണെന്നും സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഹരജിക്കാരൻ ആരോപിക്കുന്നു.

കഴിഞ്ഞ ജൂലൈ 28ന് പാനമ പേപ്പർ കേസിൽ വിധി പറഞ്ഞ പാക് സുപ്രീംകോടതി മുൻ പ്രധാനമന്ത്രി നവാസ് ശരീഫിനെതിരെ മൂന്ന് അഴിമതിക്കേസുകൾ ചുമത്താൻ ഉത്തരവിട്ടിരുന്നു. കോടതി വിധിക്കെതിരെ നവാസ് ശരീഫും മകൾ മറിയമും അവഹേളനപരമായ പ്രസ്താവനകൾ നടത്തിയിരുന്നതായി അസ്ഹർ സിദ്ദീഖി ചൂണ്ടിക്കാട്ടി. ജനുവരി 15ന് മുമ്പ് മറുപടി നൽകണമെന്നാണ് കോടതി ഉത്തരവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usprime ministerworld newsFinancial Aid
News Summary - Pakistan Prime Minister Calls US Financial Aid "Insignificant"- World news
Next Story