Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2017 3:17 AM IST Updated On
date_range 23 April 2017 3:17 AM ISTഇലകൾ മാത്രം ഭക്ഷിച്ച് 25 വർഷം; പാക് സ്വദേശി അദ്ഭുതമാവുന്നു
text_fieldsbookmark_border
ഇസ്ലാമാബാദ്: കഴിഞ്ഞ 25 വർഷമായി ഇലകൾ മാത്രം കഴിച്ച് ജീവിക്കുന്ന പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ സ്വദേശിയുടെ ജീവിതം ആളുകൾക്ക് അദ്ഭുതമാവുകയാണ്. ഗുജ്റൻവാല ജില്ലയിലെ 50കാരനായ മഹ്മൂദ് ഭട്ടാണ് ഇലയും മരക്കഷണവും മാത്രം കഴിച്ച് ജീവിതം മുന്നോട്ട് നയിക്കുന്നത്. ഭട്ടിന് വർഷങ്ങളായി ഒരു അസുഖവും വന്നിട്ടില്ല എന്നതാണ് കൂടുതൽ കൗതുകം. േജാലിയും ഭക്ഷണത്തിനായുള്ള പണവും കണ്ടെത്താൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് 25 വർഷം മുമ്പ് ഇദ്ദേഹം വിശപ്പടക്കാൻ ഇലകൾ കഴിച്ചുതുടങ്ങിയത്. തെൻറ കുടുംബത്തെ ദാരിദ്ര്യം കാർന്നുതിന്ന അവസ്ഥയിൽ മറ്റു വഴിയില്ലായിരുന്നു എന്ന് ഭട്ട് പറഞ്ഞു.
തെരുവുകളിൽ ഭിക്ഷയാചിക്കുന്നതിനേക്കാൾ നല്ലത് ഇലയും മരക്കഷണവും കഴിക്കുന്നതാണെന്ന് തോന്നി. പിന്നീടതൊരു ശീലമായി മാറുകയായിരുന്നു. എന്നാൽ, ജോലിയും ഭക്ഷണം വാങ്ങാനുള്ള പണവും സമ്പാദിച്ചതിനു ശേഷവും ഭക്ഷണശീലത്തിൽ മാറ്റം വരുത്താൻ ഭട്ടിന് കഴിഞ്ഞില്ല. തെൻറ കഴുതവണ്ടിയിൽ സാധനങ്ങൾ കയറ്റിയെത്തിച്ച് ദിവസവും 600 രൂപ ഭട്ട് നേടുന്നുണ്ട്. എന്നാൽ, പുതിയ ഇലകളും മരക്കഷണവും കണ്ടെത്തുന്നതിലാണ് അദ്ദേഹത്തിന് താൽപര്യം. ആൽ, താലി, സക്ക് ചെയിൻ എന്നീ മരങ്ങളുടെ ഇലയും തടിയും കഴിക്കാനാണ് തനിക്കേറ്റവും ഇഷ്ടമെന്ന് ഭട്ട് പറഞ്ഞു. റോഡരികിൽനിന്ന് ഭട്ട് ഇലകളും മരച്ചില്ലകളും കഴിക്കുന്നത് സ്ഥിരം കാഴ്ചയാണെന്നും അദ്ദേഹം ഒരിക്കലും ഡോക്ടറെ സമീപിച്ചിട്ടില്ലെന്നും അയൽക്കാരൻ ഗുലാം മുഹമ്മദും സാക്ഷ്യപ്പെടുത്തി.
തെരുവുകളിൽ ഭിക്ഷയാചിക്കുന്നതിനേക്കാൾ നല്ലത് ഇലയും മരക്കഷണവും കഴിക്കുന്നതാണെന്ന് തോന്നി. പിന്നീടതൊരു ശീലമായി മാറുകയായിരുന്നു. എന്നാൽ, ജോലിയും ഭക്ഷണം വാങ്ങാനുള്ള പണവും സമ്പാദിച്ചതിനു ശേഷവും ഭക്ഷണശീലത്തിൽ മാറ്റം വരുത്താൻ ഭട്ടിന് കഴിഞ്ഞില്ല. തെൻറ കഴുതവണ്ടിയിൽ സാധനങ്ങൾ കയറ്റിയെത്തിച്ച് ദിവസവും 600 രൂപ ഭട്ട് നേടുന്നുണ്ട്. എന്നാൽ, പുതിയ ഇലകളും മരക്കഷണവും കണ്ടെത്തുന്നതിലാണ് അദ്ദേഹത്തിന് താൽപര്യം. ആൽ, താലി, സക്ക് ചെയിൻ എന്നീ മരങ്ങളുടെ ഇലയും തടിയും കഴിക്കാനാണ് തനിക്കേറ്റവും ഇഷ്ടമെന്ന് ഭട്ട് പറഞ്ഞു. റോഡരികിൽനിന്ന് ഭട്ട് ഇലകളും മരച്ചില്ലകളും കഴിക്കുന്നത് സ്ഥിരം കാഴ്ചയാണെന്നും അദ്ദേഹം ഒരിക്കലും ഡോക്ടറെ സമീപിച്ചിട്ടില്ലെന്നും അയൽക്കാരൻ ഗുലാം മുഹമ്മദും സാക്ഷ്യപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
