താലിബാൻ സമാധാന ചർച്ചയിൽ പങ്കാളിയാവണമെന്ന് പാകിസ്താനും അഫ്ഗാനും
text_fieldsഇസ്ലാമാബാദ്: സമാധാന ചർച്ചകളിൽ പെങ്കടുക്കണമെന്ന് പാകിസ്താനും അഫ്ഗാനിസ്താനും താലിബാനോട് അഭ്യർഥിച്ചു. അഫ്ഗാൻ അതിർത്തിയിൽ താലിബാൻ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണിത്. എത്രയും പെെട്ടന്ന് ചർച്ചയിൽ പെങ്കടുക്കണമെന്ന് ചൈനയും ആവശ്യപ്പെട്ടു.
ചൈനയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും ധാരണയിലായി. ചൈനയുടെ മധ്യസ്ഥതയിലാണ് പാക്^അഫ്ഗാൻ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തിയത്. താലിബാൻ അനുബന്ധ തീവ്രവാദ സംഘങ്ങൾക്ക് പാകിസ്താൻ അഭയം നൽകുകയാണെന്ന് അമേരിക്കയും അഫ്ഗാനിസ്താനും ആരോപിച്ചിരുന്നു. ഇത് അഫ്ഗാനും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാക്കുകയും ചെയ്തു. 2015 ജൂലൈയിലാണ് പാകിസ്താെൻറ മധ്യസ്ഥതയിൽ അഫ്ഗാൻ സർക്കാറും താലിബാനും തമ്മിൽ ഏറ്റവും ഒടുവിൽ ചർച്ച നടത്തിയത്. ആ ചർച്ചയിൽ കാര്യമായ പുരോഗതി ഉണ്ടായതുമില്ല.
പിന്നീട് നിരവധി തവണ ചർച്ചകൾക്ക് പദ്ധതിയിട്ടിരുന്നെങ്കിലും താലിബാൻ പെങ്കടുക്കാൻ തയാറായില്ല. തുടർന്ന് താലിബാനെ ചർച്ചയിൽ പെങ്കടുപ്പിക്കാൻ പാകിസ്താൻ മുൻകൈയെടുക്കണമെന്ന് മറ്റുരാജ്യങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ, മറ്റുള്ളവർ കരുതുംപോലെ തങ്ങൾക്ക് താലിബാനെ സ്വാധീനിക്കാൻ കഴിയില്ലെന്നുപറഞ്ഞ് പാകിസ്താൻ ആവശ്യം നിരസിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.