ഭീകരസംഘടനകളെ നിരോധിക്കാൻ പാകിസ്താനിൽ നിയമം വരുന്നു
text_fieldsഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരൻ ഹാഫിസ് സഇൗദ് നേതൃത്വം നൽകുന്ന സംഘടനയായ ജമാഅത്തുദ്ദഅ്വയെ നിരോധിക്കാനൊരുങ്ങി പാകിസ്താൻ. ജമാഅത്തുദ്ദവയെ സ്ഥിരമായി നിരോധിക്കാനുള്ള കരട് ബില്ല് രൂപീകരിക്കാനാണ് പാക് സർക്കാറിെൻറ തീരുമാനം. അതിനുള്ള നടപടികൾ ആരംഭിച്ചതായി ഡോൺ റിപ്പോർട്ട് ചെയ്തു.
സൈന്യത്തിെൻറ പിന്തുണയോടെ െകാണ്ടുവരുന്ന ബില്ല് ജമാഅത്തുദ്ദഅ്വ പോലുള്ള ഭീകരസംഘടനകളെയും ആഭ്യന്തര മന്ത്രാലയത്തിെൻറ നിരീക്ഷണത്തിലുള്ള വ്യക്തികളെയും ലക്ഷ്യംവെച്ചുള്ളതാണ്. 1997 ലെ ഭീകര വിരുദ്ധ നിയമ(എ.ടി.എ) ഭേദഗതിയും ബില്ലിലുണ്ടെന്ന് ഡോൺ റിപ്പോർട്ട് ചെയ്തു. നിയമ മന്ത്രാലയവും സൈന്യവും പുതിയ ബില്ല് രൂപീകരണത്തിൽ സഹകരിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
പാകിസ്താൻ കള്ളപ്പണം വെളുപ്പിക്കാൻ തീവ്രവാദത്തിന് പണമൊഴുക്കുന്നതിനാൽ അന്താരാഷ്ട്ര സമൂഹത്തിെൻറ നിരീക്ഷണം വേണമെന്ന് യു.എസ്, യു.കെ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾ സംയുക്തമായി ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിനോട് നിർദേശിച്ചിരുന്നു. ഇതോടെ രാജ്യത്തിനുണ്ടായ കളങ്കം മാറ്റുന്നതിനു വേണ്ടിയുള്ള നടപടിയായാണ് പുതിയ ബില്ലിനെ അന്താരാഷ്ട്ര സമൂഹം കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.