വൂഹാനിൽ പുതിയ കോവിഡ് കേസുകളില്ല
text_fieldsബെയ്ജിങ്: ചൈനയിലെ വൂഹാനിൽ ബുധനാഴ്ച ഒരാൾക്കുപോലും വൈറസ് ബാധ കണ്ടെത്തിയിട്ടില്ല. ആദ്യമായാണ് വൂഹാനിൽ പുതിയ കേസ് റിപ്പോർട്ട് ചെയ്യാതിരിക്കുന്നത്. ജനുവരി 23 മുതൽ വൂഹാനിൽ കർശനമായ പ്രതിരോധനടപടികളാണ് ചൈനീസ് സർക്കാർ ഏർപ്പെടുത്തിയത്.
നഗരവാസികളായ 1.1 കോടി ആളുകൾക്ക് പുറത്തിറങ്ങുന്നതിന് വിലക്കേർപ്പെടുത്തി. പുതുതായി 34 കേസുകൾ മാത്രമാണ് ചൈനയിൽ സ്ഥിരീകരിച്ചത്. ഇതിൽ 21 എണ്ണം ബെയ്ജിങ്ങിലാണ്. കഴിഞ്ഞ ഡിസംബറിൽ ചൈനയിലെ വൂഹാനിൽ കോവിഡ്-19 വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തപ്പോൾ ഇത്രമേൽ ഭീകരമായി മാറുമെന്ന് ലോകം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.
വൈറസ് ബാധ ചൈനയിൽ ഒതുങ്ങുമെന്ന് കരുതിയവർക്കാണ് തെറ്റുപറ്റിയത്. നിമിഷവേഗംകൊണ്ടുതന്നെ ലോകത്തിെൻറ എല്ലാ കോണിലേക്ക് വൈറസ് വ്യാപിച്ചു. നാലുമാസം കൊണ്ടാണെങ്കിലും ചൈന വൈറസിനെ പ്രതിരോധിച്ചിരിക്കുന്നു. അനുദിനം കുറഞ്ഞുവരുന്ന വൈറസ് ബാധിതരുടെ മരണനിരക്കുതന്നെയാണ് അതിന് ഉദാഹരണം. ജനുവരി പകുതിയോടെയാണ് ചൈന പ്രതിരോധപ്രവർത്തനം ഊർജിതമാക്കിയത്. അപ്പോൾ രോഗം നിയന്ത്രണാതീതമായിരുന്നു.
വൈറസിെൻറ പ്രഭവകേന്ദ്രമായ വൂഹാനിലെയും സമീപത്തെ 15 നഗരങ്ങളിലെയും ജനങ്ങളുടെ സഞ്ചാരം നിയന്ത്രിച്ചാണ് വൈറസിന് മൂക്കുകയറിട്ടത്. എല്ലാവരോടും വീടുകളിൽ കഴിയാനും നിർദേശിച്ചു. രണ്ടുമാസമായി ഈ നിയന്ത്രണം തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
