പള്ളികളിലെ ആക്രമണം: ഭീകരെൻറ നയരേഖ ലഭിച്ചത് വെടിവെപ്പിന് ഒമ്പത് മിനിറ്റ് മുമ്പ് –ജസീന്ത ആർഡേൻ
text_fieldsക്രൈസ്റ്റ് ചര്‍ച്ച്: മുസ്ലിം പള്ളികളില്‍ ആക്രമണം നടത്തുന്നതിന് ഒമ്പതു മിനിറ്റ് മുമ്പാണ് താനടക്കം 30 പേര്‍ക്ക് ആക്രമി ബ്രൻറൺ ടാറൻറ് 74 പേജുള്ള നയരേഖ അയച്ചു തന്നതെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ. ആക്രമണം നടത്തുന്ന സ്ഥലമോ മറ്റ് വിവരങ്ങളോ നല്‍കാതെയാണ് ഇ-മെയില്‍ സന്ദേശമെന്നും രണ്ട് മിനിറ്റിനുള്ളില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ക്ക് ഇത് കൈമാറിയെന്നും പ്രതി കൂടുതൽ ആക്രമണത്തിന് പദ്ധതിയിെട്ടന്നും ജസീന്ത വാര്ത്തസമ്മേളനത ്തില്‍ പറഞ്ഞു.
തീവ്രആശയങ്ങളുള്ള നയരേഖ അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഫ േസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ ആക്രമണത്തിെൻറ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് വലിയ തെറ്റാണ്.
ഇക്കാര്യത്തിൽ ഫേസ്ബുക്ക് ചീഫ് ഒാപറേറ്റിങ് ഒാഫിസർ ഷെറിൽ സാൻഡ്ബർഗുമായി വിശദീകരണം തേടിയിട്ടുണ്ട്. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ബുധനാഴ്ചക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് മരണാനന്തര ചടങ്ങുകൾ നടത്താൻ 10,000 ഡോളറിെൻറ ധനസഹായം അനുവദിക്കും.
ആക്രമിയെ നടപടികൾക്കുശേഷം ആസ്ട്രേലിയയിലേക്ക് നാടുകടത്തണമെന്ന് ചില കോണുകളിൽനിന്ന് അഭിപ്രായമുയർന്നിരുന്നു. എന്നാൽ, ന്യൂസിലൻഡിലെ നിയമവ്യവസ്ഥക്കനുസരിച്ച ഏറ്റവും വലിയശിക്ഷ നൽകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ജസീന്ത കൂട്ടിച്ചേർത്തു. ‘മഹത്തായ പുനഃസ്ഥാപനം’ എന്ന തലക്കെട്ടിലുള്ള നയരേഖ ടാറൻറിൽനിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു.
കൃത്യം നടത്തിയത് ബ്രൻറൺ ഒറ്റക്ക്
ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡിലെ അൽനൂർ, ലിൻവുഡ് പള്ളികളിൽ 50 പേരെ ആക്രമി ബ്രൻറൺ ടാറൻറ് (28) ഒറ്റക്കാണ് വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് ന്യൂസിലൻഡ് അേന്വഷണ സംഘം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇവർക്ക് കൂട്ടക്കൊലയിൽ പങ്കില്ലെന്ന് വ്യക്തമായതായി പൊലീസ് കമീഷണർ മൈക് ബുഷ് പറഞ്ഞു. അതിനാൽ, കൂട്ടക്കൊല നടത്തിയതിന് ടാറൻറിനെതിരെ മാത്രമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. അറസ്റ്റ് ചെയ്ത വനിതയെ വിട്ടയച്ചിട്ടുണ്ട്. അതേസമയം, ആയുധം കൈവശം വെച്ചതിന് ഒരാൾക്കെതിരെ കേസെടുത്തു.
അറസ്റ്റ് ചെയ്ത 18കാരനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ടാറൻറിനെ ഏപ്രിൽ അഞ്ചിന് വീണ്ടും കോടതിയിൽ ഹാജരാക്കും. ആക്രമിക്ക് ക്രിമിനൽ പശ്ചാത്തലമുള്ളതായി വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇയാൾക്ക് അഞ്ച് തോക്കുകൾ കൈവശം വെക്കാൻ ലൈസൻസ് ഉണ്ടായിരുന്നു. വെടിവെപ്പിൽ പരിക്കേറ്റ 34 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അതിൽ നാലു വയസ്സുകാരിയുടെ നില ഗുരുതരമാണ്.
അജ്ഞാത ഉപകരണം; വിമാനത്താവളം അടച്ചു
ക്രൈസ്റ്റ് ചർച്ച്: സംശയകരമായ സാഹചര്യത്തിലുള്ള ഉപകരണം കെണ്ടത്തിയതിനെ തുടർന്ന് ഞായറാഴ്ച ന്യൂസിലൻഡിലെ ഡുനഡിൻ വിമാനത്താവളം പൊലീസ് അടച്ചു. വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡും അടച്ചിട്ടുണ്ട്. വിമാനത്താവളത്തിെൻറ പരിസരം പൊലീസ് പരിശോധിച്ചു. മസ്ജിദുകളിലെ ഭീകരാക്രമണത്തിനുശേഷം രാജ്യം കനത്ത ജാഗ്രതയിലാണ്. ഡുനഡിൻ നഗരത്തിലാണ് ബ്രൻറൺ ടാറൻറ് താമസിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.