ഇന്ത്യ-പാക് സമാധാന ചർച്ചക്ക് മാധ്യസ്ഥ്യം വഹിക്കാൻ തയാർ -നേപ്പാൾ
text_fieldsകാഠ്മണ്ഡു: ഇന്ത്യ-പാക് സമാധാന ചർച്ചക്ക് മാധ്യസ്ഥ്യം വഹിക്കാൻ തയാറാണെന്ന് നേപ് പാൾ.
‘‘നിരന്തരമായ സംഭാഷണങ്ങളും ചർച്ചകളും തന്നെയാണ് പ്രശ്നപരിഹാരത്തിനുള് ള ഏറ്റവും ഉചിതമായ മാർഗം. ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ കൂടിയിരുന്ന് ചർച്ചചെയ്താൽ തീരുന്ന പ്രശ്നങ്ങളേ ഉള്ളൂ. അത് നടന്നില്ലെങ്കിൽ നിലവിലെ അവസ്ഥ കൂടുതൽ മോശമായേക്കും’’- നേപ്പാൾ സർക്കാർ വൃത്തങ്ങൾ പി.ടി.ഐയോട് പറഞ്ഞു. സാർക് ഉച്ചകോടിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യവേയാണ് സർക്കാർ വൃത്തങ്ങൾ ഇക്കാര്യം പങ്കുവെച്ചത്.
‘‘സാർക്ക് ഉച്ചകോടിക്ക് മരണമണി മുഴങ്ങിയിട്ടില്ല. 2014ലാണ് അവസാന ഉച്ചകോടി നടന്നത്. 2016ൽ ഇസ്ലാമാബാദിൽ ഉച്ചകോടി നിശ്ചയിച്ചിരുന്നെങ്കിലും ഉറി ഭീകരാക്രമണ പശ്ചാത്തലത്തിൽ പങ്കെടുക്കാനാവില്ലെന്ന് ഇന്ത്യ അറിയിക്കുകയായിരുന്നു. ഭൂട്ടാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ തുടങ്ങിയ രാജ്യങ്ങളും പങ്കെടുക്കുന്നതിൽനിന്ന് വിട്ടുനിന്നു. ‘സാർക്’ നമുക്ക് പുനരുജ്ജീവിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ’’ -ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.