Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമന്ത്രിസ്ഥാനം...

മന്ത്രിസ്ഥാനം ഏറ്റെടുക്കാതെ സഖ്യകക്ഷി:  നേപ്പാൾ സർക്കാറിെൻറ  ഭാവി തുലാസിൽ 

text_fields
bookmark_border
മന്ത്രിസ്ഥാനം ഏറ്റെടുക്കാതെ സഖ്യകക്ഷി:  നേപ്പാൾ സർക്കാറിെൻറ  ഭാവി തുലാസിൽ 
cancel

കാഠ്മണ്ഡു: നേപ്പാളിൽ കഴിഞ്ഞദിവസം അധികാരമേറ്റ കെ.പി. ശർമ ഒലിയുടെ നേതൃത്വത്തിലുള്ള സർക്കാർ പ്രതിസന്ധിയിൽ. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ സി.പി.എൻ-യു.എം.എൽ നേതാവായ ഒലി വ്യാഴാഴ്ചയാണ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 
എന്നാൽ, ഏറ്റവും വലിയ സഖ്യകക്ഷിയായ  സി.പി.എൻ-മാവോയിസ്റ്റ് സെൻറർ പാർട്ടിയുടെ മന്ത്രിമാർ ആരും സത്യപ്രതിജ്ഞ ചെയ്യാതിരുന്നതോടെ കൂട്ടുകക്ഷിയിൽ വിള്ളൽ വീണതായാണ് റിപ്പോർട്ട്. 

തങ്ങൾ ആവശ്യപ്പെട്ട ഉപപ്രധാനമന്ത്രിപദം നൽകാൻ ഒലി തയറാവാത്തതാണ് സി.പി.എൻ-മാവോയിസ്റ്റ് സെൻറർ പാർട്ടിയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.  
സി.പി.എൻ-യു.എം.എൽ ജനറൽ സെക്രട്ടറി ഇൗശ്വർ പൊഖറേൽ ഉന്നമിട്ടതാണ് ഉപപ്രധാനമന്ത്രിപദം. 275 അംഗ പാർലമെൻറിൽ കേവല ഭൂരിപക്ഷത്തിന് 138 സീറ്റാണ് േവണ്ടത്. 
സി.പി.എൻ-യു.എം.എല്ലിന് 121 സീറ്റാണുള്ളത്. സി.പി.എൻ-മാവോയിസ്റ്റ് സെൻറർ പാർട്ടിയുടെ സീറ്റുകൾ കൂടി കൂട്ടിയാൽ സഖ്യത്തിന് 174 സീറ്റാവും. കൂട്ടുകക്ഷിസർക്കാർ ആയതിനാൽ ഒലി അടുത്തമാസം 15നകം പാർലമെൻറിൽ വിശ്വാസവോട്ട് നേടണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nepalprime ministerworld newsswornRevolutionary
News Summary - Nepal: Former revolutionary sworn in as prime minister- World news
Next Story