മന്ത്രിസ്ഥാനം ഏറ്റെടുക്കാതെ സഖ്യകക്ഷി: നേപ്പാൾ സർക്കാറിെൻറ ഭാവി തുലാസിൽ
text_fieldsകാഠ്മണ്ഡു: നേപ്പാളിൽ കഴിഞ്ഞദിവസം അധികാരമേറ്റ കെ.പി. ശർമ ഒലിയുടെ നേതൃത്വത്തിലുള്ള സർക്കാർ പ്രതിസന്ധിയിൽ. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ സി.പി.എൻ-യു.എം.എൽ നേതാവായ ഒലി വ്യാഴാഴ്ചയാണ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
എന്നാൽ, ഏറ്റവും വലിയ സഖ്യകക്ഷിയായ സി.പി.എൻ-മാവോയിസ്റ്റ് സെൻറർ പാർട്ടിയുടെ മന്ത്രിമാർ ആരും സത്യപ്രതിജ്ഞ ചെയ്യാതിരുന്നതോടെ കൂട്ടുകക്ഷിയിൽ വിള്ളൽ വീണതായാണ് റിപ്പോർട്ട്.
തങ്ങൾ ആവശ്യപ്പെട്ട ഉപപ്രധാനമന്ത്രിപദം നൽകാൻ ഒലി തയറാവാത്തതാണ് സി.പി.എൻ-മാവോയിസ്റ്റ് സെൻറർ പാർട്ടിയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.
സി.പി.എൻ-യു.എം.എൽ ജനറൽ സെക്രട്ടറി ഇൗശ്വർ പൊഖറേൽ ഉന്നമിട്ടതാണ് ഉപപ്രധാനമന്ത്രിപദം. 275 അംഗ പാർലമെൻറിൽ കേവല ഭൂരിപക്ഷത്തിന് 138 സീറ്റാണ് േവണ്ടത്.
സി.പി.എൻ-യു.എം.എല്ലിന് 121 സീറ്റാണുള്ളത്. സി.പി.എൻ-മാവോയിസ്റ്റ് സെൻറർ പാർട്ടിയുടെ സീറ്റുകൾ കൂടി കൂട്ടിയാൽ സഖ്യത്തിന് 174 സീറ്റാവും. കൂട്ടുകക്ഷിസർക്കാർ ആയതിനാൽ ഒലി അടുത്തമാസം 15നകം പാർലമെൻറിൽ വിശ്വാസവോട്ട് നേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
