മ്യാന്മറിൽ ഖനിയിൽ മണ്ണിടിച്ചിൽ; 162 മരണം
text_fieldsഫകന്ദ്: വടക്കൻ മ്യാന്മറിലെ രത്ന ഖനിയിലുണ്ടായ മണ്ണിടിച്ചലിൽ 162 പേർ മരിച്ചു. കച്ചിൻ സംസ്ഥാനത്തെ ഫകന്ദ് മേഖലയിലെ ഖനിയിലാണ് അപകടം. അപകടമുണ്ടായി 12 മണിക്കൂറിന് ശേഷം അഗ്നി രക്ഷസേനയാണ് 162 മൃതദേഹങ്ങൾ കണ്ടെത്തിയതായി അറിയിച്ചത്.
മണ്ണിടിച്ചിലിൽ 54 പേർക്ക് പരിക്കുണ്ട്. മേഖലയിൽ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. രാജ്യത്തെ പ്രധാന നഗരമായ യാംഗോണിൽ നിന്ന് 950 കിലോമീറ്റർ അകലെയുള്ള ഫകന്ദ്, ലോകത്തെ ഏറ്റവും വലിയ മരതകക്കല്ല് ഖനന-വ്യവസായ മേഖലയാണ്. 2015ൽ ഇവിടെയുണ്ടായ ഖനി അപകടത്തിൽ 113 പേരാണ് മരിച്ചത്. സമീപകാലത്ത് മ്യാന്മറിലുണ്ടാകുന്ന ഏറ്റവും വലിയ ഖനി അപകടമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.