ട്രംപിെന ഭ്രാന്തനായ കിളവനെന്ന് പരിഹസിച്ച് കിം േജാങ് ഉൻ
text_fieldsപോങ്യാങ്: ഉത്തര കൊറിയക്കുമേല്‍ കൂടുതല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ യു.എസ് പ്രസിഡൻറ് ഡോണള്‍ഡ് ട്രംപിെൻറ നടപടിക്കെതിരെ ഉത്തരകൊറിയ. അമേരിക്കയുടെ നീക്കത്തിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരണവുമായി ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ രംഗത്തെത്തി.
യു.എസിെൻറ ഭരണാധികാരി നടത്തുന്ന പ്രസ്താവനകൾക്കു കനത്ത വില നൽകേണ്ടി വരും. ഏതു തരം മറുപടിയാണ് അയാൾ അർഹിക്കുന്നതെന്നാണ് ഞാൻ ആലോചിക്കുന്നത്. ട്രംപ് എന്തു തന്നെ പ്രതീക്ഷിച്ചാലും അതിനേക്കാൾ വലുത് അനുഭവിക്കേണ്ടി വരും. യു.എസിലെ ഭ്രാന്തനായ വൃദ്ധ മന്ദബുദ്ധിയാണ് ട്രംപ്. അയാളെ തോക്കുകൊണ്ട് ‘മെരുക്കു’മെന്നും കിങ് ജോങ് ഉൻ മുന്നറിയിപ്പ് നൽകി. കൊറിയൻ വാർത്താ ഏജൻസി പുറത്തുവിട്ട കുറിപ്പിലൂടെയാണ് ഉന്നിെൻറ പ്രസ്താവന.
ഉപരോധത്തിന് യു.എസ് അന്താരാഷ്ട്രതലത്തിൽ പിന്തുണ തേടിയിരുന്നു. അമേരിക്കയോടൊപ്പമാണോ ഉത്തരകൊറിയയോടൊപ്പമാണോ വ്യാപാരത്തിലേർപ്പെടാൻ താത്പര്യമെന്ന് തെരഞ്ഞെടുക്കണെമന്ന് രാജ്യങ്ങളോടും കമ്പനികേളാടും വ്യക്തികളോടും യു.എസ് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങള്‍ ഉത്തര കൊറിയയെ മാത്രം ലക്ഷ്യം വച്ചുള്ളതാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
ഉത്തരെകാറിയയുെട ആണവ പദ്ധതികൾ ലോക സമാധാനത്തിന് ഭീഷണിയാണെന്നും മറ്റു രാജ്യങ്ങൾ ഇതിന് സാമ്പത്തിക സഹായം നൽകുന്നത് അംഗീകരിക്കാനാകിെല്ലന്നും ട്രംപ് നേരെത്ത വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയയെ പൂർണമായും ആണവ വിമുക്തമാക്കുകയാണ് ലക്ഷ്യെമന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഉത്തരകൊറിയയുമായി ബിസിനസ് നടത്തുന്ന ചൈനീസ് ബാങ്കുകൾ ബന്ധം അവസാനിപ്പിക്കുമെന്ന ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിെൻറ പ്രഖ്യാപനം ശക്തവും അപ്രതീക്ഷിതവുമാണെന്നും ട്രംപ് പറഞ്ഞു. യു.എന്‍ പൊതുസഭയിലെ കന്നി പ്രസംഗത്തിൽ, ഉത്തര കൊറിയയും ‘റോക്കറ്റ് മനുഷ്യനും’ ഭീഷണി തുടർന്നാൽ പൂര്‍ണമായി നശിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.