ജറൂസലം: മധ്യസ്ഥചർച്ചകളെ അപായപ്പെടുത്തുന്ന പുതിയ നിയമവുമായി ഇസ്രായേൽ
text_fieldsജറൂസലം: ദ്വിരാഷ്ട്ര േഫാർമുലയിലെ പ്രധാന വിഷയമായ ജറൂസലമിെൻറ അധികാരം രാജ്യാന്തരസമിതിക്ക് കൈമാറുന്നത് തടയിടുന്ന നിയമത്തിന് ഇസ്രായേൽ പാർലമെൻറ് അംഗീകാരം. ചൊവ്വാഴ്ച പുലർച്ച വരെ നീണ്ട ചർച്ചകളിലാണ് നിർണായക തീരുമാനം.
ജറൂസലമിെൻറ പരമാധികാരം ഏതെങ്കിലും രാജ്യാന്തര ഏജൻസിക്ക് കൈമാറാൻ പുതിയ നിയമപ്രകാരം 120 അംഗ പാർലമെൻറിൽ 80 പേർ സമ്മതം നൽകണം. എന്നാൽ, ജറൂസലം നഗരാതിർത്തി മാറ്റിവരക്കാൻ കേവലഭൂരിപക്ഷം മതി. ജറൂസലമിലെ മുസ്ലിംഭൂരിപക്ഷപ്രദേശങ്ങൾ ‘അൽഖുദ്സ്’ എന്ന പേരിൽ പുതിയ ഭൂപ്രദേശമാക്കി ജറൂസലമിെൻറ പരിധിയിൽ നിന്ന് പുറത്താക്കാനുള്ള തീവ്ര വലതുപക്ഷത്തിെൻറ നീക്കങ്ങൾക്ക് ആവേശം പകരുന്നതുകൂടിയാണ് രണ്ടാമത്തെ തീരുമാനം.
ഇസ്രായേൽ പാർലമെൻറ് അംഗീകരിച്ച നിയമം ഫലസ്തീനോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് കുറ്റപ്പെടുത്തി. ഫലസ്തീനികളോട് ചർച്ചയെന്ന നയം ഇസ്രായേൽ അവസാനിപ്പിച്ചതിെൻറ തെളിവാണ് തീരുമാനമെന്ന് പ്രസിഡൻറിെൻറ വക്താവ് നബീൽ അബൂ റുദൈനയും പറഞ്ഞു.
മുസ്ലിംകളും ക്രിസ്ത്യാനികളും ഒരുപോലെ വിശുദ്ധഭൂമിയായി കണക്കാക്കുന്ന ജറൂസലമിനെ സമ്പൂർണമായി തങ്ങളുേടതെന്ന് ഇസ്രായേൽ പറയുന്നത് രാജ്യാന്തരസമൂഹം അംഗീകരിച്ചിട്ടില്ല. എന്നാൽ, അധിനിവേശം നടത്തിയ ഭൂമി ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന നിലപാടിെൻറ ഭാഗമായാണ് പുലർച്ച മൂന്നുമണിക്ക് നിയമം പാസാക്കിയെടുത്തത്.
ജറൂസലമിൽ ഫലസ്തീനിപ്രാതിനിധ്യം വൻതോതിലുള്ള കുഫ്ർ അഖബ്, ഷുഫാഅത്ത് പോലുള്ള പ്രദേശങ്ങളെ ജറൂസലമിൽ നിന്ന് ഒഴിവാക്കി പുതിയ പ്രവിശ്യ രൂപവത്കരിക്കാൻ തീവ്ര ജൂതലോബിയുടെ സമ്മർദം ശക്തമാണ്. ഇവ ജറൂസലമിലോ ഫലസ്തീൻ അതോറിറ്റിക്കു കീഴിലുള്ള വെസ്റ്റ് ബാങ്കിലോ പെടാതെ വരുന്നതോടെ ലക്ഷങ്ങളാകും വഴിയാധാരമാകുക.
അതിനിടെ, വെസ്റ്റ്ബാങ്കിൽ നിയമവിരുദ്ധമായി ജൂത കുടിയേറ്റ കേന്ദ്രങ്ങൾ നിർമിച്ച പ്രദേശങ്ങൾ ഫലസ്തീനികളിൽ നിന്ന് പിടിച്ചെടുക്കാൻ നെതന്യാഹു പ്രതിനിധാനം ചെയ്യുന്ന ലിക്കുഡ് പാർട്ടി കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. ട്രംപിെൻറ ജറൂസലം പ്രഖ്യാപനത്തോടെ ആവേശം കയറി കൂടുതൽ കടുത്ത നടപടികളുമായി നെതന്യാഹുസർക്കാർ മുന്നോട്ടുപോകുന്നത് ആശങ്കയോടെയാണ് ഫലസ്തീനികൾ നോക്കിക്കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.