Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

ജമാഅതുദ്ദഅ്വക്ക് ശാശ്വത നിരോധനമേർപ്പെടുത്താൻ പാക് നീക്കം

text_fields
bookmark_border
ജമാഅതുദ്ദഅ്വക്ക് ശാശ്വത നിരോധനമേർപ്പെടുത്താൻ പാക് നീക്കം
cancel

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിെൻറ ബുദ്ധികേന്ദ്രമായ ഹാഫിസ് സഇൗദ് നേതൃത്വം നൽകുന്ന ജമാഅതുദ്ദഅ്വ ഉൾപ്പെടെ പാക് ആഭ്യന്തര മന്ത്രാലയത്തിെൻറ ജാഗ്രതപ്പട്ടികയിലുള്ള വിവിധ തീവ്രവാദ സംഘടനകളെ ശാശ്വതമായി നിരോധിക്കാനുള്ള ബിൽ പാർലമെൻറിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. 

1997ലെ ഭീകരവാദവിരുദ്ധ നിയമം(എ.ടി.എ) ഭേദഗതി ചെയ്യുന്നതിനുള്ള ഇൗ ബിൽ തിങ്കളാഴ്ച തുടങ്ങുന്ന പാർലെമൻറ് സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. നിയമ മന്ത്രാലയമാണ് ബിൽ തയാറാക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നത്. ഭീകരവാദത്തിന് സാമ്പത്തിക സഹായം ചെയ്യുന്ന ഗ്രേ പട്ടികയിലേക്ക് പാകിസ്താനെ മാറ്റണമെന്ന യു.എസ്, യു.കെ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്താവശ്യം കഴിഞ്ഞ ഫെബ്രുവരിയിൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്(എഫ്.എ.ടി.ഇ) അംഗീകരിച്ചതോടെ ഭീകരവാദ വിരുദ്ധ നിയമത്തിലെ അപാകതകൾ പരിഹരിക്കുന്നതിെൻറ ഭാഗമായാണ് നിയമം ഭേദഗതി ചെയ്യാൻ പാക് സർക്കാർ തീരുമാനിച്ചത്. 

നേരത്തേ, യു.എൻ രക്ഷാസമിതിയുടെ പട്ടികയിലുള്ള  ഭീകരസംഘടനകളെ ഉൾപ്പെടുത്താനായി  പാക് പ്രസിഡൻറ് മംനൂൺ ഹുൈസൻ ഭീകരവിരുദ്ധ നിയമം ഭേദഗതി ചെയ്യുന്നതിനായി ഒാർഡിനൻസ് പ്രഖ്യാപിച്ചിരുന്നു. ഒാർഡിനൻസിനെതിരെ സഇൗദ് ഇസ്ലാമാബാദ് ഹൈകോടതിയെ സമീപിക്കുകയും ചെയ്തു.  

ഒാർഡിനൻസിെൻറ കാലാവധി 120 ദിവസമാണ്. ഇരു സഭകളിലും അവതരിപ്പിച്ചശേഷം പാർലമെൻറിന് ഒാർഡിനൻസിെൻറ കാലാവധി നാലുമാസംകൂടി നീട്ടാം. പുതിയ ബിൽ അവതരിപ്പിക്കുന്നതോടെ പ്രസിഡൻറിെൻറ ഒാർഡിനൻസിന് ബദലായി മാറും ഇത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hafiz saeedworld newsjamaat ud dawamalayalam newspermanent ban
News Summary - Jamaat-ud-Dawa pakistan plans permanent ban on hafiz-world news
Next Story