ജോർഡനിലെ ഇസ്രായേൽ എംബസിക്കുനേരെ ആക്രമണം; രണ്ടു മരണം
text_fieldsഅമ്മാൻ: ജോർഡനിലെ ഇസ്രായേൽ എംബസിക്കു നേരെയുണ്ടായ ആക്രമണത്തിൽ രണ്ടു ജോർഡനികൾ കൊല്ലപ്പെടുകയും ഒരു ഇസ്രായേൽ പൗരന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാന നഗരിയായ അമ്മാനിലെ കനത്ത സുരക്ഷയുള്ള എംബസിയുടെ പാർപ്പിടസമുച്ചയ മേഖലയിലാണ് ഞായറാഴ്ച വൈകീട്ട് വെടിവെപ്പുണ്ടായത്.
എംബസിയിലെ ജീവനക്കാരെ ലക്ഷ്യംവെച്ച ആയുധധാരികളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചതായി ഇസ്രായേൽ വൃത്തങ്ങൾ അവകാശപ്പെട്ടു. പരിക്കേറ്റ ഇസ്രായേൽ പൗരെൻറ നില ഗുരുതരമാണെന്ന് േജാർഡൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുന്നതായും ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും പൊലീസ് വക്താവ് പറഞ്ഞു. ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ എംബസിക്ക് സമീപത്തും വഴിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മസ്ജിദുൽ അഖ്സയിലേക്കുള്ള വഴിയിൽ ഇസ്രായേൽ മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിച്ചതിനെ തുടർന്ന് ഫലസ്തീനികൾ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് ആക്രമണമുണ്ടായിരിക്കുന്നത്. വിഷയം ചർച്ചചെയ്യുന്നതിന് അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ യോഗം ചേരണമെന്ന് ജോർഡൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. വിശുദ്ധ പള്ളി പരിസരത്ത് ഇസ്രായേൽ നിയന്ത്രണങ്ങളേർപ്പെടുത്തിയതിനെതിരെ അമ്മാനിൽ വെള്ളിയാഴ്ച ആയിരങ്ങൾ പെങ്കടുത്ത പ്രതിഷേധവും അരങ്ങേറിയിരുന്നു. മുസ്ലിംകളുടെ വിശുദ്ധ പള്ളിയായ മസ്ജിദുൽ അഖ്സയുടെ ഒൗദ്യോഗിക സംരക്ഷകർ ജോർഡനാണ്.
അതിനിടെ, മസ്ജിദുൽ അഖ് സയിൽ ഇസ്രായേൽ നിയന്ത്രണങ്ങളെ തുടർന്നുണ്ടായ സംഘർഷം സങ്കീർണമായ സാഹചര്യത്തിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ദൂതൻ വിഷയം ചർച്ച ചെയ്യുന്നതിന് തെൽ അവീവിലെത്തി. അഖ്സ പ്രദേശത്ത് കൊണ്ടുവരാനിരിക്കുന്ന പുതിയ നിയന്ത്രണങ്ങൾ സംബന്ധിച്ച് യു.എസ് ദൂതൻ ജേസൺ ഗ്രീൻബലാറ്റ് ഇസ്രായേൽ നേതൃത്വവുമായി ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.