ഇസ്രായേലിൽ വീണ്ടും വോട്ടെടുപ്പ്
text_fieldsതെൽഅവീവ്: ഒരു വർഷത്തിനുള്ളിൽ ഇസ്രായേലിലെ മൂന്നാമത് പൊതുതെരഞ്ഞെടുപ്പിെൻറ വോട്ടെടുപ്പ് തിങ്കളാഴ്ച നടന്നു. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും ബിന്യമിൻ നെതന്യാഹുവിനും അദ്ദേഹത്തിെൻറ എതിരാളി ബെന്നി ഗാൻറ്സിനും ഭൂരിപക്ഷ സഖ്യങ്ങളുണ്ടാക്കാൻ സാധിച്ചിരുന്നില്ല. അഴിമതിക്കേസിൽ വിചാരണ നേരിടാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കുേമ്പാഴാണ് നെതന്യാഹു തെരഞ്ഞെടുപ്പ് നേരിടുന്നത്. തനിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് നെതന്യാഹുവിെൻറ വിശദീകരണം.
വലതുപക്ഷ ലിക്കുഡ് പാർട്ടിയുടെ പ്രധാനമന്ത്രിസ്ഥാനാർഥിയായി ഡിസംബറിൽ അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മധ്യനിലപാടുള്ള ‘ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി’യുടെ സ്ഥാനാർഥിയാണ് മുൻ സൈനിക മേധാവികൂടിയായ ബെന്നി ഗ്രാൻറ്സ്.
കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ‘ബ്ലൂ ആൻഡ് ൈവറ്റ് പാർട്ടി’ക്ക് ‘ലിക്കുഡി’നേക്കാൾ ഒരു സീറ്റ് അധികം കിട്ടിയെങ്കിലും 120 അംഗ പാർലമെൻറിൽ മറ്റ് കക്ഷികളുടെ കൂടി പിന്തുണ ഉറപ്പാക്കി ഭൂരിപക്ഷമുണ്ടാക്കാൻ സാധിച്ചില്ല. ഇത്തവണയും കൃത്യമായ ഭൂരിപക്ഷം ആർക്കും ലഭിക്കില്ലെന്നാണ് വിലയിരുത്തൽ. എക്സിറ്റ് പോൾ ഫലങ്ങൾ ഉടൻ വരുമെങ്കിലും ഫലം കൃത്യമായി അറിയാൻ ദിവസങ്ങളെടുക്കും. അതിനിടെ, താൻ വിജയത്തിന് തൊട്ടരികിലാണെന്ന് അവകാശവാദമുന്നയിക്കുന്ന നെതന്യാഹുവിെൻറ വിഡിയോ ‘ഫേസ്ബുക്ക്’ നീക്കംചെയ്തു. ഇത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.