ഹെബ്രോണിൽ ജൂതകുടിയേറ്റം വ്യാപിപ്പിക്കാൻ ഇസ്രായേൽ നിർദേശം
text_fieldsജറൂസലം: അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഹെബ്രോണിൽ ജൂതകുടിയേറ്റ ഭവനങ്ങൾ വ്യാപിപ്പിക്കാൻ നടപടി ഊർജിതമാക്കണമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി നഫ്താലി ബെന്നറ്റ് ഉത്തരവിട്ടു. ഇസ്രായേലിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു കുടിയേറ്റം വ്യാപിപ്പിക്കുമെന്നത്. നിലവിൽ ഹെബ്രോണിൽ സൈനിക സംരക്ഷണത്തോടെ 800 ഓളം ജൂത കുടിയേറ്റ കുടംബങ്ങൾ താമസിക്കുന്നുണ്ട്.
ഹെബ്രോണിലെ ശുഹദ നഗരത്തിലാണ് പുതിയ കുടിയേറ്റഭവനങ്ങൾ പണിയാൻ തീരുമാനിച്ചത്. ഫലസ്തീനോട് ചേർന്നുകിടക്കുന്ന നഗരമാണിത്. ഗതാഗതത്തിനായി നഗരം തുറന്നുകൊടുക്കണമെന്ന് ഫലസ്തീനികൾ ആവശ്യപ്പെട്ടിരുന്നു. ഫലസ്തീൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ നഗരങ്ങളിലൊന്നാണ് ഹെബ്രോൺ. ശനിയാഴ്ച ഹെബ്രോണിൽ ഫലസ്തീനി യുവാവിനെ ഇസ്രായേൽ പൊലീസ് വെടിവെച്ചുെകാലപ്പെടുത്തിയിരുന്നു.
സൈനികവാഹനത്തിനു നേരെ പെട്രോൾ ബോംബെറിഞ്ഞെന്നാരോപിച്ചായിരുന്നു ഇത്. വെസ്റ്റ് ബാങ്കിലെ ഹെബ്രോൺ നഗരപ്രാന്തത്തിലെ ഇസ്രായേൽ അനധികൃത കുടിയേറ്റ കേന്ദ്രത്തിനു മുന്നിലായിരുന്നു സംഭവം. യുവാവിനൊപ്പമുണ്ടായിരുന്ന രണ്ടുപേർ അറസ്റ്റിലായിട്ടുണ്ട്.