നുഴഞ്ഞുകയറി ഇസ്രായേൽ ആക്രമണം; ഹമാസ് നേതാവടക്കം ഏഴു ഫലസ്തീനികളെ വധിച്ചു
text_fieldsഗസ്സ സിറ്റി: ഗസ്സയിൽ നുഴഞ്ഞുകയറി ആക്രമണം നടത്തിയ ഇസ്രായേൽ ഹമാസ് നേതാവടക്കം ഏഴു ഫലസ്തീനികളെ വധിച്ചു. സിവിലിയൻ വാഹനത്തിൽ അതിർത്തികടന്നാണ് ആക്രമണം നടന്നത്. ഹമാസ് തിരിച്ചടിയിൽ ഒരു ഇസ്രായേൽ സൈനികൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലിന് തിരിച്ചടിയായി ഗസ്സയിൽനിന്ന് ഞായാറാഴ്ച നിരവധി തവണ റോക്കറ്റ് ആക്രമണങ്ങളുമുണ്ടായി. ഇതിൽ നാശനഷ്ടമുണ്ടായോ എന്ന് വ്യക്തമായിട്ടില്ല.
ഗസ്സയിലെ തെക്കൻ നഗരമായ ഖാൻ യൂനിസിന് സമീപപ്രദേശത്താണ് ഇസ്രായേലിെൻറ പ്രത്യേക സേനാംഗങ്ങൾ നുഴഞ്ഞുകയറിയത്. മൂന്നു കിലോമീറ്റർ അകത്തേക്ക് പ്രവേശിച്ച സംഘം ഹമാസിെൻറ നേതാവും സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡിെൻറ കമാൻഡറുമായ നൂർ ബറകയെയും മറ്റൊരു കമാൻഡറെയും വധിക്കുകയായിരുന്നു. കാറിലെത്തിയ ഇസ്രായേൽ സംഘം രക്ഷപ്പെടാൻ ശ്രമിക്കവെ ഖസ്സാം ബ്രിഗേഡ് തിരിച്ചടിച്ചു.
ഇതിലാണ് ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടത്. തുടർന്ന് സംഘത്തെ രക്ഷിക്കാൻ ഇസ്രായേൽ 40ലേറെ തവണ വ്യോമാക്രമണം നടത്തി. ഇതിൽ സിവിലിയന്മാരടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു. ഇസ്രായേൽ സംഘം അതിർത്തികടന്ന് തിരിച്ചെത്തിയതായി ഒൗദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം ഇസ്രായേലിെൻറ ഭീരുത്വമാണ് വെളിപ്പെടുത്തിയതെന്ന് മുതിർന്ന ഹമാസ് നേതാവ് പ്രതികരിച്ചു.
ഗസ്സയിൽ കരവഴി നടത്തിയ ആക്രമണം മേഖലയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. സംഘർഷത്തിെൻറ പശ്ചാത്തലത്തിൽ ഫ്രാൻസിൽ ഒൗദ്യോഗിക സന്ദർശനത്തിലായിരുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു രാജ്യത്തേക്ക് മടങ്ങിയിട്ടുണ്ട്.
യു.എന്നിെൻറയും ഇൗജിപ്തിെൻറയും മധ്യസ്ഥതയിൽ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. നേരേത്ത ഫ്രാൻസിൽ സംസാരിക്കവെ ഗസ്സയിൽ കൂടുതൽ സുസ്ഥിരത ഉറപ്പുവരുത്താൻ ശ്രമിക്കുമെന്ന് നെതന്യാഹുവും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് അൽ ഖസ്സാം ബ്രിഗേഡ് കമാൻഡറെ ഇസ്രായേൽ ആസൂത്രിതമായി വധിച്ചിരിക്കുന്നത്.
2008നുശേഷം ഇസ്രായേൽ മൂന്നു തവണ ഗസ്സക്കെതിരെ യുദ്ധം നടത്തിയിട്ടുണ്ട്. ഇൗ വർഷം മാർച്ചിൽ ആരംഭിച്ച അതിർത്തിയിലെ പ്രതിഷേധങ്ങളാണ് പുതിയ ആക്രമണത്തിന് പിന്നിലെ പ്രേരണയെന്നാണ് വിലയിരുത്തപ്പെടുന്നത്. അധിനിവേശം ചെയ്യപ്പെട്ട ഭൂമി തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് ഫലസ്തീനികൾ നടത്തുന്ന ഇൗ പ്രതിഷേധത്തിനുനേരെ നടന്ന ആക്രമണങ്ങളിൽ 227പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.