ആർക്കും കേവല ഭൂരിപക്ഷമില്ല; ഇസ്രായേലിൽ ഭരണപ്രതിസന്ധി
text_fieldsടെൽ അവീവ്: മാസങ്ങൾക്കിടെ രണ്ടാം തവണയും ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ഉറപ്പിക്കാനാവാെത ഇസ്രായേൽ തെരഞ്ഞെടു പ്പ് ഫലം. രണ്ട് പതിറ്റാണ്ടിലേറെ രാജ്യഭരണത്തിൽ ‘ബിഗ് ബ്രദർ’ സാന്നിധ്യമായ ബിൻയമിൻ നെതന്യാഹു നയിക്കുന്ന ലിക് കുഡ് സഖ്യത്തിനോ മുഖ്യപ്രതിപക്ഷമായ ബെനി ഗാൻറ്സിെൻറ ബ്ലൂ ആൻറ് വൈറ്റ് സഖ്യത്തിനോ 61 സീറ്റ് ലഭിക്കാതെ വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. 99.8 ശതമാനം വോട്ടിങ് പൂർത്തിയായിട്ടുണ്ട്. അന്തിമ ഫലം അടുത്ത ബുധനാഴ്ചയാകും.
കഴിഞ്ഞ ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ 120 അംഗ സഭയിൽ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നെതന്യാഹുവിെൻറ ലിക്കുഡ് കക്ഷിക്ക് അന്ന് 35 സീറ്റുണ്ടായിരുന്നതാണ് ഇത്തവണ 31 ആയി കുറഞ്ഞത്. സഖ്യത്തിലെ മറ്റു കക്ഷികളെ കൂടി ചേർത്താൽ ഇത്തവണ 54 സീറ്റുകളുണ്ട്. പ്രതിപക്ഷ സഖ്യത്തിന് 44 ഉം. അറബ് ജോയിൻറ് ലിസ്റ്റ് എന്ന പേരിൽ സഖ്യമായി മൽസരിച്ച അറബ് കക്ഷികൾ ഇത്തവണ 13 സീറ്റ് നേടി മൂന്നാമത്തെ വലിയ മുന്നണിയായി. മുൻ പ്രതിരോധ മന്ത്രി അവിഗ്ദോർ ലീബർമാൻ നയിക്കുന്ന ‘യിസ്രായേൽ ബെയ്തെയ്നു’ എട്ടു സീറ്റുകൾ നേടിയിട്ടുണ്ട്. വീണ്ടും അധികാരത്തിലേറാൻ നെതന്യാഹുവും ഇത്തവണ വിട്ടുകൊടുക്കാതിരിക്കാൻ ഗാൻറ്സും ചരടുവലികൾ സജീവമാക്കിയിട്ടുണ്ട്. അറബ് സഖ്യം നിർണായക സാന്നിധ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.