യു.എന്നിന് ഫണ്ട് നൽകില്ല -ഇസ്രായേൽ
text_fieldsതെല്‍അവീവ്: ഫലസ്തീനിലെ കിഴക്കന്‍ ജറുസലമിലെയും വെസ്റ്റ്ബാങ്കിലെയും അനധികൃത കുടിയേറ്റങ്ങളെ അപലപിക്കുന്ന പ്രമേയം യു.എന്നിൽ പാസായതിന് പിന്നാലെ പ്രതികാര നടപടികളുമായി ഇസ്രായേൽ. ഐക്യ രാഷ്ട്രസഭയുമായുള്ള ബന്ധം പുന:പരിശോധിക്കുമെന്നും ഇനിമുതല്‍ സംഭാവനകള്‍ നല്‍കില്ലെന്നുമാണ് ഇസ്രായേൽ പ്രസിഡൻറ് ബെന്യാമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്.
ഫലസ്തീന്‍ അധിനിവേശ ഭൂമിയില്‍ ഇസ്രായേല്‍ നടത്തുന്ന കുടിയേറ്റം ഉടന്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം കഴിഞ്ഞ ദിവസമാണ് യു.എൻ രക്ഷാസമിതി പാസാക്കിയത്. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പരോക്ഷ പിന്തുണയോടെ പാസായ പ്രമേയത്തെ ഇസ്രായേല്‍ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. സിറിയയില്‍ ലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ മൗനം പാലിച്ച രക്ഷാസമിതിയാണ് തങ്ങള്‍ക്കെതിരെ പ്രമേയം കൊണ്ടുവന്നതെന്നാണ് ഇസ്രയേലിെൻറ പ്രതികരണം.
പ്രമേയം പാസായത് ഇസ്രായേലിന് നയതന്ത്ര തലത്തില്‍ കനത്ത തിരിച്ചടിയായിരുന്നു. നടപടിയെ ലജ്ജാകരം എന്ന് വിശേഷിപ്പിച്ച ഇസ്രായേല്‍ നേരത്തെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത ന്യൂസിലന്‍ഡിലെയും സെനഗാളിലെയും അംബാസഡര്‍മാരെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.