ഇറാഖ് പ്രധാനമന്ത്രിയുടെ രാജി പാർലമെൻറ് സ്വീകരിച്ചു
text_fieldsബഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി ആദിൽ അബ്ദുൽ മഹ്ദിയുടെ രാജിക്കത്ത് പാർലമെൻറ് സ ്വീകരിച്ചു. വെള്ളിയാഴ്ചയാണ് മഹ്ദി രാജി വെക്കുന്നതായി പ്രഖ്യാപിച്ചത്. ശനിയാഴ്ച അടി യന്തര മന്ത്രിസഭ ചേർന്ന് പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫ് ഉൾപ്പെടെ ഉദ്യോഗസ്ഥരുടെയും രാജി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സർക്കാർ വിരുദ്ധം പ്രക്ഷോഭം രക്തരൂഷിതമായ സാഹചര്യത്തിലാണ് മഹ്ദി പാർലമെൻറിന് രാജിക്കത്ത് കൈമാറിയത്. ഞായറാഴ്ച ഉച്ചക്കു ശേഷം ചേർന്ന യോഗത്തിൽ രാജിക്കാര്യത്തിൽ തീരുമാനമെടുത്തു.
പ്രസിഡൻറ് ബർഹാം സാലിഹിന് പ്രധാനമന്ത്രിയുടെ ചുമതല കൂടി നൽകുമെന്ന് സ്പീക്കർ മുഹമ്മദ് അൽ ഹൽബൂസി അറിയിച്ചു. അടുത്ത പ്രധാനമന്ത്രിയെ നാമനിർദേശം ചെയ്യാൻ പ്രസിഡൻറ് രാഷ്ട്രീയപ്പാർട്ടികളോട് ആവശ്യപ്പെടും. യോഗം ചേരുന്നതിന് തൊട്ടുമുമ്പ് പൊലീസ് വെടിവെപ്പിൽ പ്രക്ഷോഭകൻ കൊല്ലപ്പെട്ടു. ഇതോടെ ഒക്ടോബർ മുതൽ തുടങ്ങിയ പ്രക്ഷോഭത്തിൽ 420 ആളുകൾ കൊല്ലപ്പെട്ടു. പ്രക്ഷോഭകരെ വെടിവെച്ചുകൊന്നതിൽ പൊലീസ് ഒാഫിസറെ ഇറാഖ് ക്രിമിനൽ കോടതി വധശിക്ഷക്കു വിധിച്ചു.
ലഫ്. കേണൽ പദവിയുള്ള ഓഫിസർക്ക് ഏഴുവർഷം തടവും വിധിച്ചു. പ്രക്ഷോഭകർക്കുനേരെ സൈന്യം നടത്തിയ വെടിെവപ്പിൽ ഒരിടത്ത് മാത്രം 44 പേർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ശിയ നേതാവ് ആയത്തുല്ല അലി അൽ സിസ്താനി പ്രധാനമന്ത്രിക്കു നൽകിയ പിന്തുണ പിൻവലിക്കാനും ഭരണമാറ്റത്തിനും പാർലമെൻറ് അംഗങ്ങളോട് ആവശ്യപ്പെടുകയായിരുന്നു. സമരം ശക്തമാക്കാനാണ് പ്രക്ഷോഭകരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.