യുക്രെയ്ൻ വിമാനം വീഴ്ത്തൽ: ഇറാനിൽ അറസ്റ്റുകൾ തുടങ്ങി
text_fieldsതെഹ്റാൻ: യുക്രെയ്ൻ യാത്രവിമാനം അബദ്ധത്തിൽ മിസൈൽ ഉപയോഗിച്ച് വീഴ്ത്തി 176 യാത്രക്കാരുടെ മരണത്തിനിടയാക്ക ിയ സംഭവത്തിൽ ആദ്യ അറസ്റ്റുകൾ രേഖപ്പെടുത്തിയതായി ഇറാൻ. സമഗ്ര അന്വേഷണം ആരംഭിച്ചതായും ഏതാനും പേരെ അറസ്റ്റ് ച െയ്തതായും ഇറാൻ ജുഡീഷ്യറി വക്താവ് ഗുലാം ഹുസൈൻ ഇസ്മായിലി പറഞ്ഞു. അതേസമയം, എത്ര പേർ അറസ്റ്റിലായെന്നോ അന്വേഷ ണത്തിെൻറ കൂടുതൽ വിശദാംശങ്ങളോ അദ്ദേഹം വെളിപ്പെടുത്തിയില്ല.
വിമാനം വീഴ്ത്തിയത് പൊറുക്കാനാകാത്ത തെറ്റാണെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി പറഞ്ഞു. വിഷയത്തിൽ ഏറ്റവും ശക്തമായ അന്വേഷണം നടക്കുമെന്നും ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന െചയ്തുകൊണ്ട് അറിയിച്ചു. ജഡ്ജിയെയും വിദഗ്ധരെയും ഉൾപ്പെടുത്തി പ്രത്യേക കോടതി സ്ഥാപിക്കും. ‘ഇത് സാധാരണ കേസല്ല. ലോകം മുഴുവൻ ഈ കോടതിയെ വീക്ഷിച്ചുകൊണ്ടിരിക്കും’ റൂഹാനി വ്യക്തമാക്കി. ഈ സംഭവത്തിൽ തെറ്റോ അശ്രദ്ധയോ വരുത്തിയവർ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തേണ്ടത് രാജ്യത്തെ സംബന്ധിച്ച് സുപ്രധാനമാണ്.
ശിക്ഷിക്കപ്പെടേണ്ടവർ ശിക്ഷ അനുഭവിക്കുകതന്നെ ചെയ്യും. വിമാനം ഇറാൻ സേന വെടിവെച്ചുവീഴ്ത്തിയെന്ന് സർക്കാർ അംഗീകരിച്ചത് ആദ്യത്തെ ശരിയായ നടപടിയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ജനങ്ങൾക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്. വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട മുഴുവൻ പേരോടും ഇറാൻ സർക്കാർ ഉത്തരവാദിത്തമുള്ളവരായിരിക്കുമെന്നും റൂഹാനി പറഞ്ഞു.
അതേസമയം, ദുരന്തം അന്വേഷിക്കുന്നതിൽ പങ്കാളികളാകാൻ കാനഡ, ഫ്രാൻസ്, യുക്രെയ്ൻ, അമേരിക്ക എന്നിവയെ ഇറാൻ ക്ഷണിച്ചിട്ടുണ്ട്. വിമാന അവശിഷ്ടങ്ങളും ബ്ലാക്ക്ബോക്സും പരിശോധിക്കാൻ അന്വേഷണ സംഘം തെഹ്റാനിലേക്ക് തിരിച്ചതായി കനേഡിയൻ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.