ഇന്തോനേഷ്യയിൽ തകർന്ന വിമാനത്തിൽ നിന്ന് ബാലൻ രക്ഷെപ്പട്ടു
text_fieldsജകാർത്ത: ഇന്തോനേഷ്യയിൽ ആറുപേരുടെ മരണത്തിനിടയാക്കിയ വിമാന അപകടത്തിൽനിന്ന് 12 വയസ്സുകാരനായ ബാലൻ അത്ഭുതകരമായി രക്ഷെപ്പട്ടു. പാപ്വന്യൂഗിനി അതിർത്തിയിലെ മലനിരകൾക്കടുത്ത് തകർന്നുവീണ വിമാനത്തിെൻറ അവശിഷ്ടങ്ങൾക്കിടയിൽനിന്നു കണ്ടെടുത്ത സമയം കുട്ടിക്ക് ബോധമുണ്ടായിരുന്നില്ല.
ഡിമോണിം എയറിെൻറ ഉടമസ്ഥതയിലുള്ള സ്വകാര്യ ചാർട്ടർ വിമാനം പാപ്വന്യൂഗിനിയിലെ ഒാക്സിബിൽ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് നിമിഷങ്ങൾക്കു മുമ്പ് എയർട്രാഫിക്കുമായി ബന്ധം നഷ്ടമാവുകയും പിന്നാലെ തകർന്നുവീഴുകയുമായിരുന്നു. രണ്ടു ജീവനക്കാരുൾെപ്പടെ ഒമ്പത് യാത്രികരുമായി സഞ്ചരിച്ച വിമാനം തനാഹ് മെറാഹിൽനിന്നാണ് യാത്ര പുറപ്പെട്ടത്.
അപകട കാരണം കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിച്ചു. പൊതുവെ ഒറ്റപ്പെട്ടുകിടക്കുന്ന പാപ്വന്യൂഗിനിയിൽ എത്തിപ്പെടാൻ ഏറ്റവും അനുയോജ്യമായ യാത്രമാർഗം വ്യോമയാനമാണ്. എന്നാൽ, പ്രതികൂല കാലാവസ്ഥ ഇതിന് തടസ്സം സൃഷ്ടിക്കുക പതിവാണ്. മൂന്നു വർഷം മുമ്പ് ഒക്സിബിലിന് സമീപം ട്രിങ്കാന എയറിെൻറ വിമാനം തകർന്ന് 54 പേർ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.