ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കം: 29 മരണം
text_fieldsജകാർത്ത: ഇന്തോനേഷ്യൻ തലസ്ഥാനമായ ജകാർത്ത മേഖലയിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 29 പേർ മരിച്ചു. തലസ്ഥാന നഗരിയുടെ വലിയൊരു ഭാഗം വെള്ളപ്പൊക്കത്തിൽ അമർന്നിരിക്കുകയാണ്.
മൂന്നുകോടിയോളം ജനങ്ങൾ വസിക്കുന്ന ജകാർത്തയിൽ പതിനായിരങ്ങളാണ് ദുരിതാശ്വാസകേന്ദ്രങ്ങളിൽ അഭയം തേടിയത്. പുതുവർഷ രാവിൽ പെയ്ത കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ആയിരക്കണക്കിന് വീടുകൾ തകർന്നു. വർഷങ്ങൾക്കിടെയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്.
തലസ്ഥാന നഗരിക്ക് പുറത്തുള്ള ബെകസിയിൽ വീടുകളുടെ രണ്ടാംനില വരെ വെള്ളം കയറി. ഇവിടെ കാറുകളും വാഹനങ്ങളും വെള്ളത്തിൽ ഒഴുകിനടക്കുകയാണ്. റബർ ബോട്ടുകളിലും ടയറുകളിലുമായി ജനം നീന്തിരക്ഷപ്പെടുന്നതിെൻറ ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. ലെബാക് മേഖലയിൽ കാണാതായ എട്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്. 31,000 പേരെ ദുരന്തമേഖലയിൽനിന്ന് മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.