Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനമുക്കിനി...

നമുക്കിനി സമാധാനത്തെ കുറിച്ച് സംസാരിക്കാം -ഇംറാൻ മോദിയോട്

text_fields
bookmark_border
നമുക്കിനി സമാധാനത്തെ കുറിച്ച് സംസാരിക്കാം -ഇംറാൻ മോദിയോട്
cancel

ഇസ്ലാമാബാദ്: പാർലമെൻറ് തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ ഇന്ത്യൻ പ്രധാനമന ്ത്രി നരേന്ദ്ര മോദിക്ക് പാക് പ്രധാനമന്ത്രി ഇംറാൻ ഖാെൻറ അഭിനന്ദനം. ഇരുരാജ്യങ്ങളും തമ്മിൽ സമാധാനത്തിലൂന്നിയുള്ള സഹവർത്തിത്വത്തിനായിരിക്കണം മുന്നോട്ടുള്ള ചുവട ുകളെന്നും ഇംറാൻ ആഹ്വാനം ചെയ്തു. ഇംറാെൻറ ആശംസകൾക്ക് നന്ദിപറഞ്ഞുകൊണ്ട് മോദി ട്വീറ്റ് ചെയ്തു. മേഖലയിൽ സമാധാനവും പുരോഗതിയും കൊണ്ടുവരുകയാണ് ലക്ഷ്യമെന്നും മോദി കൂട്ടിച്ചേർത്തു.

ഭൂട്ടാൻ രാജാവ് ജിഗ്മി ഖേശർ നംഗിയൽ, പ്രധാനമന്ത്രി ലോട്ടെ ഷെറിങ്, ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ എന്നിവരും മോദിയുടെ വിജയത്തിൽ അഭിനന്ദനമറിയിച്ചു. എല്ലാവരും േഫാണിൽ വിളിച്ചാണ് അഭിനന്ദനമറിയിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വമ്പിച്ച വിജയം പാകിസ്താനിലും മാറ്റൊലികൊണ്ടു. ദേശീയ സുരക്ഷ ഭീഷണികളും ബാലാകോട്ട് ആക്രമണവും വോട്ടാക്കി മാറ്റിയ മോദി സർക്കാറിെൻറ വിജയത്തിന് പാക് മാധ്യമങ്ങൾ നല്ല പ്രാധാന്യമാണ് നൽകിയത്.

മോദിവിരുദ്ധത വാർത്തയിൽ വരാതിരിക്കാനും ശ്രദ്ധിച്ചു. ചില മാധ്യമങ്ങൾ അപ്രതീക്ഷിത വിജയമല്ലെന്ന രീതിയിലാണ് പ്രതികരിച്ചത്. മോദി വീണ്ടും വന്നത് മുസ്ലിംകൾക്കും ന്യൂനപക്ഷ സമുദായങ്ങൾക്കും ഗുണകരമാകില്ലെന്ന ആശങ്കയും മാധ്യമങ്ങൾ പങ്കുവെച്ചു. എന്നാൽ, പ്രമുഖ മാധ്യമങ്ങൾ അത്തരത്തിൽ ആഴത്തിലുള്ള വിശകലനങ്ങൾ ഒഴിവാക്കുകയും ചെയ്തു.

ഒന്നാം പേജിൽ മോദിയുടെ വിജയത്തിെൻറ വാർത്ത െകാടുത്ത ഡോൺപത്രം ഇന്ത്യയിലേത് വർഗീയ രാഷ്ട്രീയ വിജയമെന്ന് വിലയിരുത്താനും മറന്നില്ല. ഒരേ ഏജൻസിയെ ആശ്രയിച്ചതിനാൽ എക്സ്പ്രസ് ട്രൈബ്യൂണിെൻറയും ന്യൂസ് ഇൻറർനാഷനലിെൻറയും വാർത്തകൾ തമ്മിൽ വലിയ വ്യത്യാസമുണ്ടായിരുന്നില്ല.

ഇംറാൻ ഖാൻ മോദിയെ അഭിനന്ദിച്ചത് മുഖ്യവാർത്തയിലുൾപ്പെടുത്താൻ ദ നാഷൻ പത്രം മറന്നില്ല. ടെലിവിഷൻ ചാനലുകളിലും തെരഞ്ഞെടുപ്പിനു ശേഷം ഇന്ത്യ-പാക് ബന്ധം എങ്ങനെയായിരിക്കുമെന്ന തരത്തിൽ വിശകലനങ്ങളും നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Results 2019Pakistan PM Imran Khan
News Summary - imran khan congratulate modi-world news
Next Story