മാലദ്വീപിൽ ഇബ്രാഹിം സാലിഹ് അധികാരമേറ്റു
text_fieldsമാലെ: മാലദ്വീപിൽ ഏറെ നാൾ നീണ്ട രാഷ്ട്രീയ സംഘർഷങ്ങൾക്ക് പരിസമാപ്തികുറിച്ച് ഇബ്രാഹിം മുഹമ്മദ് സാലിഹ് പ്രസിഡൻറായി അധികാരമേറ്റു. മാലദ്വീപ് തലസ്ഥാനമായ മാലെയിലെ ദേശീയ ഫുട്ബാൾ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലായിരുന്നു അധികാരാരോഹണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അതിഥിയായെത്തിയിരുന്നു. ചൈനീസ് സാംസ്കാരിക മന്ത്രി ലു ഷുങാങ്ങിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നതായി മാലദ്വീപ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ചൈനയോടു കൂറുപുലർത്തുന്ന അബ്ദുല്ല യമീനെയാണ് പ്രതിപക്ഷനേതാവായ സാലിഹ് പരാജയപ്പെടുത്തിയത്. 2013ൽ യമീൻ പ്രസിഡൻറായി അധികാരേമറ്റപ്പോൾ, പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയിലെ നേതാക്കളെ ജയിലിലടച്ചതോടെയാണ് സാലിഹ് നേതൃരംഗത്തേക്കു വന്നത്.
യമീെൻറ കാലത്ത് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം അത്ര മെച്ചമായിരുന്നില്ല. സാലിഹ് പ്രസിഡൻറായതോടെ ബന്ധം മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. മോദിയുടെ സാന്നിധ്യം നൽകുന്ന സൂചനയും അതുതന്നെയാണ്. മാലദ്വീപിൽ ചൈന കോടികളുടെ നിക്ഷേപങ്ങളിറക്കുന്നത് ഇന്ത്യയും പാശ്ചാത്യ രാജ്യങ്ങളും ആശങ്കയോടെയാണ് കണ്ടത്. ചൈനയുടെ കോളനിവത്കരണത്തിൽനിന്ന് സാലിഹ് മാലദ്വീപിനെ രക്ഷിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് മോദി േഫസ്ബുക്കിൽ കുറിച്ചു.
ചൈനീസ് ബന്ധം കുറക്കണമെന്ന് മുൻ പ്രസിഡൻറും എം.ഡി.പി നേതാവുമായ മുഹമ്മദ് നശീദും ആവശ്യപ്പെട്ടു. ചൈനയിൽനിന്നാണ് മാലദ്വീപ് ഏറ്റവും കൂടുതൽ കടംവാങ്ങിയിട്ടുള്ളത്്. അത് പുനഃക്രമീകരിക്കണമെന്നും നശീദ് പറഞ്ഞു.
തെരഞ്ഞെടുപ്പിനുശേഷം യമീൻ പരാജയം അംഗീകരിക്കാൻ തയാറാകാത്തത് രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിയിലാഴ്ത്തിയിരുന്നു. പിന്നീട് സുപ്രീംകോടതി സാലിഹിെൻറ വിജയം അംഗീകരിച്ചതോടെയാണ് യമീൻ പിൻവാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.