ഹോങ്കോങ്ങ്: പിന്തുണ തേടി യു.എസ് കോൺസുലേറ്റിലേക്ക് സമരക്കാരുടെ മാർച്ച്
text_fieldsഹോങ്കോങ്: ഹോങ്കോങ്ങിലെ ജനാധിപത്യപ്രക്ഷോഭം മൂന്നരമാസം പിന്നിടുേമ്പാൾ പിന ്തുണ തേടി യു.എസ് കോൺസുലേറ്റിലേക്ക് സമരക്കാരുടെ മാർച്ച്. ചൈനയുടെ നിയന്ത്രണത്തില ുള്ള അർധസ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങിലെ ജനാധിപത്യസമരത്തിന് അന്താരാഷ്ട് ര ശ്രദ്ധനേടിയെടുക്കുന്നതിെൻറ ഭാഗമായാണിത്.
യു.എസിലെ രാഷ്ട്രീയ നേതാക്കൾ സമരത്തിന് പിന്തുണ നൽകണമെന്ന് മധ്യഹോങ്കോങ്ങിലെ കോൺസുലേറ്റിനടുത്ത് തമ്പടിച്ച സമരക്കാർ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഈ പോരാട്ടത്തിൽ ഞങ്ങൾക്കൊപ്പം നിൽക്കണം എന്ന് ഇംഗ്ലീഷിൽ മുദ്രാവാക്യവും മുഴക്കി.
കോൺസുലേറ്റിനു പുറത്ത് സമരക്കാർ യു.എസ് ദേശീയഗാനവും ആലപിച്ചു. ‘‘പ്രസിഡൻറ് ട്രംപ്, ഹോങ്കോങ്ങിനെ രക്ഷിക്കൂ’’ എന്നെഴുതിയ ബാനറുകളും യു.എസിെൻറ ദേശീയപതാകയും സമരക്കാരുടെ കൈകളിലുണ്ടായിരുന്നു. സമാധാനപരമായിരുന്നു റാലി.
എന്നാൽ, വൻ സുരക്ഷസന്നാഹമാണ് റാലിയോടനുബന്ധിച്ച് ഹോങ്കോങ് ഭരണകൂടം ഒരുക്കിയത്. ഹോങ്കോങ്ങിൽ മറ്റു രാജ്യങ്ങൾ ഇടപെടുന്നത് ചൈന ശക്തമായി വിലക്കിയതാണ്. ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ്ങിെൻറ നിയന്ത്രണം 1997ലാണ് ചൈനക്ക് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.