ആവർത്തിക്കുമോ വീണ്ടുമൊരു ഹിരോഷിമ?
text_fieldsടോക്യോ: 1945 ആഗസ്റ്റ് ആറ്. അന്നായിരുന്നു ലോകത്താദ്യമായി ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബ് വർഷിച്ചത്. എനോള ഗേ എന്ന അമേരിക്കന്‍ ബോംബര്‍ വിമാനത്തിൽ നിന്നാണ് ‘ലിറ്റില്‍ ബോയ്’ എന്ന അണുബോംബ് പതിച്ചത്. ആകാശത്തോളം ഉയരുന്ന അഗ്നിഗോളങ്ങൾ. തുളച്ചുകയറുന്ന ശബ്ദത്തിനപ്പുറം പച്ചമാംസം വെന്തുകരിയുന്നതിെൻറ രൂക്ഷഗന്ധം. ദേഹമാസകലം പൊള്ളലേറ്റ് ഹൃദയഭേദകമായ നിലിവിളിയോടെ മരണം പുൽകുന്ന മനുഷ്യർ...ആ പ്രഭാതത്തിൽ അമേരിക്ക ജപ്പാെൻറ ചരിത്രം മാറ്റിയെഴുതുകയായിരുന്നു. 14,000 ആളുകളാണ് മൃതിയടഞ്ഞത്. ജപ്പാൻചരിത്രത്തിലെ കറുത്തഅധ്യായമായിരുന്നു അത്. മതിവരാതെ ആഗസ്റ്റ് ഒമ്പതിന് അമേരിക്ക നാഗസാക്കി നഗരത്തിലും ക്രൂരത തുടർന്നു. 74,000 ആളുകളാണ് അവിടെ മരിച്ചൊടുങ്ങിയത്. റേഡിയേഷൻ വികിരണമേറ്റ് ഒന്നരലക്ഷത്തോളം ആളുകൾ മരിച്ചു. നിരവധിപേർക്ക് അംഗവൈകല്യം ബാധിച്ചു. തലമുറകൾ പോലും റേഡിയോവികിരണങ്ങളുടെ അനന്തരഫലം ഇന്നും അനുഭവിക്കുകയാണ്.
ആഗസ്റ്റ് 15ന് ജപ്പാൻ അമേരിക്കക്കുമുന്നിൽ കീഴടങ്ങിയതോെട രണ്ടാം ലോകയുദ്ധം അവസാനിച്ചു. ജപ്പാനെ തകർക്കാനുള്ള ഹാരി എസ്. ട്രൂമാൻ എന്ന അമേരിക്കൻ ഭരണാധികാരിയുടെ കുടിലതന്ത്രം വൻ വിജയമായി. വർഷങ്ങൾ പിന്നിട്ടു. ദുരന്തത്തിെൻറ 72ാംവാർഷികമാണിന്ന്. ജപ്പാൻ ഹിരോഷിമ നഗരം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഫലം കണ്ടു. ഇന്ന് ലോകത്തെ സുന്ദരനഗരങ്ങളിലൊന്നാണിത്.
ആറ്റംബോംബ് വർഷിച്ചതിനുശേഷം ഹിരോഷിമ സന്ദർശിച്ച് ചരിത്രം കുറിച്ച ആദ്യ യു.എസ് പ്രസിഡൻറായ ബറാക് ഒബാമയിൽ ലോകത്തിന് പ്രതീക്ഷയുണ്ടായിരുന്നു. ‘യുദ്ധം വരുത്തിെവക്കുന്ന വേദനയെന്തെന്ന് നമുക്കറിയാം. ആണവായുധങ്ങളുടെ പോർവിളികളില്ലാത്ത സമാധാനവും ശാന്തിയും നിലനിൽക്കുന്ന ഒരു ലോകം കെട്ടിപ്പടുക്കാൻ ധീരതയോടെ മുന്നേറാ’മെന്നും ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയം സന്ദർശിക്കുന്നവർക്കുള്ള പുസ്തകത്തിൽ അദ്ദേഹം എഴുതി. എന്നാൽ, ഒബാമയും അമേരിക്ക ആണവകരാറിൽ ഒപ്പുവെക്കുന്നതിന് താൽപര്യപ്പെട്ടില്ല.
ഉത്തര കൊറിയയുടെ ആണവനീക്കങ്ങൾക്കെതിരെ അമേരിക്ക നടത്തുന്ന പടയൊരുക്കം മറ്റൊരു യുദ്ധത്തിൽ കലാശിക്കുമോ എന്ന ഭയപ്പാടിലാണ് ലോകം. ഇക്കഴിഞ്ഞ ജൂൈല ഏഴിന് യു.എൻ പൊതുസഭയിലെ 193 രാജ്യങ്ങളിൽ 122 ഉം ആണവായുധ നിരോധന കരാർ നടപ്പാക്കുന്നത് ലക്ഷ്യമിട്ട് അവതരിപ്പിച്ച പ്രേമയത്തിൽ ഒപ്പുവെച്ചു. ആണവായുധങ്ങളുടെ നിർമാണം, ഉപയോഗം, പരീക്ഷണം, കച്ചവടം, കൈവശംവെക്കൽ മറ്റു രാജ്യങ്ങൾക്ക് ആണവായുധനിർമാണത്തിന് സഹായം നൽകൽ എന്നിവ തടയുകയായിരുന്നു പ്രമേയം കൊണ്ട് ഉദ്ദേശിച്ചത്. ലോകത്തെ 15,000 ആണവായുധങ്ങൾ കൈവശം വെക്കുന്ന യു.എസ്, ബ്രിട്ടൻ, റഷ്യ, ഇസ്രായേൽ, ഫ്രാൻസ്, പാകിസ്താൻ, ഇന്ത്യ, ചൈന, ഉത്തരകൊറിയ രാജ്യങ്ങൾ ഇൗ പ്രമേയം അംഗീകരിച്ചില്ല. ഉത്തര കൊറിയയിൽ നിന്നുള്ള ആണവഭീഷണി തടയാൻ കരാർ പര്യാപ്തമല്ലെന്ന പേരുപറഞ്ഞാണ് യു.എസ്, യു.കെ, ഫ്രാൻസ് രാജ്യങ്ങൾ വിട്ടുനിന്നത്. ആണവായുധങ്ങള്‍ പൂര്‍ണമായി ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ 1996-ലാണ് കരാറിന് യു.എന്‍ രൂപം നല്‍കിയത്. ആണവ രാജ്യങ്ങൾ ഒപ്പുവെക്കാത്തിടത്തോളം കാലം കരാർ നടപ്പാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.