Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്ഗാൻ മുൻ...

അഫ്ഗാൻ മുൻ പ്രസിഡൻറ് സിബ്ഗത്തുല്ല മുജദ്ദിദി അന്തരിച്ചു

text_fields
bookmark_border
അഫ്ഗാൻ മുൻ പ്രസിഡൻറ്  സിബ്ഗത്തുല്ല മുജദ്ദിദി അന്തരിച്ചു
cancel

കാബൂൾ: സോവിയറ്റ് യൂനിയെൻറ പതനത്തിനു ശേഷം 1992ൽ അഫ്ഗാനിസ്താെൻറ ആദ്യ പ്രസിഡൻ റായി ചുമതലയേറ്റ സിബ്ഗത്തുല്ല മുജദ്ദിദി അന്തരിച്ചു. 93 വയസ്സായിരുന്നു. 1980കളിൽ സോവി യറ്റ് സൈനികാധിനിവേശത്തിനെതിരെ പൊരുതുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു. അമേരിക്കയുടെ പിന്തുണയോടെയാണ് മുജദ്ദിദിയുടെ അഫ്ഗാൻ നാഷനൽ ലിബറേഷൻ ഫ്രണ്ട് സോവിയറ്റ് യൂനിയെൻറ റെഡ് ആർമിയോട് പൊരുതിയത്. 10 വർഷത്തെ അധിനിവേശത്തിനു ശേഷം 1989 ഫെബ്രുവരി 15ന് അവസാനത്തെ സോവിയറ്റ് സൈനികനെയും അഫ്ഗാൻ മണ്ണിൽനിന്ന് തുരത്തി.

മുജാഹിദ്ദീൻ എന്നായിരുന്നു ഇൗ ഗറില പോരാളിസംഘടന അറിയപ്പെട്ടത്. അമേരിക്കയുമായി ശീതയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലത്തായിരുന്നു സോവിയറ്റ് യൂനിയെൻറ അഫ്ഗാൻ അധിനിവേശം. അധികാരേമറ്റ് രണ്ടു മാസത്തിനു ശേഷം പ്രതിരോധ കക്ഷികൾക്കിടയിലെ മുൻ ധാരണപ്രകാരം പ്രസിഡൻറ് പദവി അദ്ദേഹം ബുർഹാനുദ്ദീൻ റബ്ബാനിക്ക് കൈമാറി. 1996ൽ താലിബാൻ അധികാരമേറ്റെടുത്തപ്പോൾ മുജദ്ദിദി രാജ്യത്തിനു പുറത്തായിരുന്നു. 2001ൽ യു.എസ് അധിനിവേശത്തിനു ശേഷമാണ് അദ്ദേഹം തിരിച്ചെത്തിയത്.

താലിബാെൻറ പതനത്തിനു ശേഷം 2003ൽ രാജ്യത്തെ സാമൂഹിക നേതാക്കളുടെ ഉന്നതസമിതിയായ ലോയ ജിർഗയുടെ അധ്യക്ഷനാകുകയും ചെയ്തു. മുജദ്ദിദി അധ്യക്ഷനായ ലോയ ജിർഗയാണ് രാജ്യത്തിെൻറ പുതിയ ഭരണഘടന അംഗീകരിച്ചത്. 2005ൽ അഫ്ഗാൻ പാർലമെൻറിെൻറ ഉപരിസഭയായ മെഷ്രാനോ ജിർഗയുടെ നേതാവായി മുജദ്ദിദിയെ തിരഞ്ഞെടുത്തു.
1925ൽ ജനിച്ച സിബ്ഗത്തുല്ല കാബൂളിലും കൈറോയിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsAfghan Former presidentSibghatullah Mujadidi
News Summary - guerrilla who became Afghan president dies-World news
Next Story