െഎ.എസിൽ ചേർന്ന ജർമൻ വനിതക്ക് ഇറാഖിൽ വധശിക്ഷ
text_fieldsബഗ്ദാദ്: ജർമനിയിൽനിന്ന് നാടുവിട്ട് ഇറാഖിൽ െഎ.എസിനൊപ്പം ചേർന്ന വനിതക്ക് വധശിക്ഷ. െഎ.എസ് പ്രവർത്തനങ്ങൾക്ക് സഹായം നൽകിയതിനാണ് തൂക്കുകയറെന്ന് ബഗ്ദാദിലെ കോടതി വ്യക്തമാക്കി. മൊറോക്കോയിൽനിന്ന് കുടിയേറിയ കുടുംബത്തിലെ അംഗമായ വനിത ജർമനിയിലെ മാൻഹൈമിലാണ് താമസിച്ചുവന്നത്. ഇവിടെനിന്ന് രണ്ട് പെൺമക്കൾക്കൊപ്പം സിറിയയിലേക്കും പിന്നീട് ഇറാഖിലേക്കും നാടുവിട്ടതാണ് യുവതി.
രണ്ടു പെൺകുട്ടികളും െഎ.എസ് അംഗങ്ങളെ വിവാഹം കഴിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. മൂസിൽ തിരിച്ചുപിടിക്കാനായി നടന്ന പോരാട്ടങ്ങൾക്കൊടുവിലാണ് വനിതയെ പിടികൂടിയതെന്നാണ് നിഗമനം. 6,000 യൂറോപ്യന്മാർ ഉൾപ്പെടെ 27,000 ഒാളം ആളുകൾ വിവിധ രാജ്യങ്ങളിൽനിന്ന് ഇറാഖിലും സിറിയയിലും എത്തി െഎ.എസിൽ ചേർന്നതായാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.