ചരിത്രത്തിൽ ആദ്യമായി താലിബാനുമായി ഇന്ത്യ ചർച്ചക്ക്
text_fieldsന്യൂഡൽഹി: ചരിത്രത്തിലാദ്യമായി താലിബാനുമായി ഇന്ത്യ ചർച്ച നടത്തുന്നു. അനൗദ്യോഗിക ചർച്ചയാണ് നടത്തുന്നത്. അഫ്ഗാനിസ്താനിൽ സമാധാനം സ്ഥാപിക്കുന്നതിനായി ഇന്ന് മോസ്കോയിൽ വെച്ചാണ് ചർച്ച. സമാധാന പ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കുന്നത് റഷ്യയാണ്. ചർച്ചക്ക് വിളിച്ചതും റഷ്യയാണ്. ഇന്ത്യെയ കൂടാതെ യു.എസ്, പാകിസ്താൻ, ചൈന എന്നീ രാജ്യങ്ങളും പെങ്കടുക്കുന്നുണ്ട്.
അഫ്ഗാനിസ്താൻ വിഷയത്തിൽ നവംബർ ഒമ്പതിന് റഷ്യ മോസ്കോയിൽ വെച്ച് സമാധാന ചർച്ച നടത്തുന്നുവെന്നറിയാം എന്നാണ് ഇതേ കുറിച്ച് വിദേശകാര്യ വാക്താവ് രവീഷ് കുമാർ അറിയിച്ചത്. അഫ്ഗാനിസ്താനിൽ സമാധാനവും സുരക്ഷയും കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ പിന്തുണ നൽകുമെന്നും രവീഷ് കുമാർ പറഞ്ഞു
അനൗദ്യോഗികമായാണ് ഇന്ത്യ ചർച്ചയിൽ പങ്കാളിയാകുന്നത്. അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസിഡർ അമർ സിൻഹ, പാകിസ്താനിലെ മുൻ ഇന്ത്യൻ ഹൈകമീഷണർ ടി.സി.എ രാഘവൻ എന്നിവരാണ് ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. റഷ്യൻ പ്രസിഡൻറ് വ്ലാദിമർ പുചിൻ കഴിഞ്ഞ മാസം ഇന്ത്യയിലെത്തിയതിനു പിറകെയാണ് ഇൗ തീരുമാനമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.