അമേരിക്കൻ പ്രസിഡൻറ് സ്ഥാനത്തേക്ക് ട്രംപിന് ഒൗദ്യോഗിക അംഗീകാരം
text_fieldsവാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് സ്ഥാനത്തേക്ക് ഡൊണൾഡ് ട്രംപിനെ ഇലക്ടറൽ കോളജ് അംഗങ്ങൾ തെരഞ്ഞെടുത്തു. ട്രംപിന് 304 ഉം ഹിലരിക്ക് 227 ഉം ഇലക്ടറൽ വോട്ടുകളാണ് ലഭിച്ചത്. ജനുവരി 26നാണ് ഒൗദ്യോഗിക പ്രഖ്യാപനം.
പ്രമുഖര്‍ ഇലക്ടറല്‍ കോളജ് അംഗങ്ങളോട് ട്രംപിനെതിരെ വോട്ടുചെയ്യാന്‍ അഭ്യര്‍ഥിച്ചിരുന്നെങ്കിലും ഒൗദ്യോഗിക നടപടിക്രമം എന്നതിനപ്പുറം മറ്റ് മാറ്റങ്ങളൊന്നും ഈ ഘട്ടത്തില്‍ പ്രതീക്ഷിക്കേണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കിയിരുന്നു.
അതേസമയം അമേരിക്കയിലെ ചിലയിടങ്ങളിൽ പ്രതിഷേധക്കാർ ട്രംപിനെതിരെ രംഗത്തിറങ്ങി. ട്രംപ് വേണ്ട. അമേരിക്കയിൽ ഫാസിസ്റ്റുകളും വംശീയ വാദികളും വേണ്ടെന്നായിരുന്നു ഇവർ വിളിച്ചു പറഞ്ഞത്.
ആകെ 538 അംഗങ്ങളാണ് സംസ്ഥാന കേന്ദ്രങ്ങളില്‍ ഒരുമിച്ചുകൂടി വോട്ട് രേഖപ്പെടുത്തിയത്. നേരത്തേ നടന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ടുചെയ്ത് വിജയിപ്പിച്ചവരാണ് ഇലക്ടേഴ്സ്. വ്യത്യസ്ത പാര്‍ട്ടികളുടെ നേതാക്കളും പ്രമുഖരും ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ബില്‍ ക്ളിന്‍റന്‍ ന്യൂയോര്‍ക്കില്‍നിന്നുള്ള ഇലക്ടറാണ്. യു.എസ് കോണ്‍ഗ്രസിലെ സെനറ്റര്‍മാരുടെയും പ്രതിനിധികളുടെയും എണ്ണത്തിനനുസരിച്ചാണ് ഓരോ സംസ്ഥാനത്തിനും ഇലക്ടര്‍മാരുണ്ടാകുക.
ഇലക്ടര്‍മാര്‍ തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടിക്കുതന്നെ വോട്ടുചെയ്യണമെന്ന് ഈ ഘട്ടത്തില്‍ നിര്‍ബന്ധമില്ല. ഭരണഘടനയിലും യു.എസ് ഫെഡറല്‍ നിയമത്തിലും ഇത്തരത്തില്‍ നിര്‍ദേശമൊന്നുമില്ല. എന്നാല്‍, ചില സംസ്ഥാനങ്ങളില്‍ ജനങ്ങളുടെ വോട്ടിന് അനുകൂലമായി ഇലക്ടര്‍മാര്‍ വോട്ടുചെയ്യണമെന്ന് നിയമമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.