ഈസ്റ്റർ സ്ഫോടനശേഷം ലങ്കയിലെ പള്ളികളിൽ കുർബാന
text_fieldsകൊളംബോ: ഈസ്റ്റർ സ്ഫോടന പരമ്പരക്കുശേഷം ശ്രീലങ്കയിലെ പള്ളികളിൽ ഞായറാഴ്ച കു ർബാന നടന്നു. കഴിഞ്ഞ ആഴ്ചകളിൽ പള്ളികളിലേക്കു വരേെണ്ടന്ന് സഭ അധികൃതരും പൊലീസു ം വിശ്വാസികളോട് നിർദേശിച്ചിരുന്നു. പകരം, കർദിനാളിെൻറ വസതിയിലെ പള്ളിയിൽ നിന്നുള്ള കുർബാന ടി.വിയിൽ തത്സമയം സംപ്രേഷണം ചെയ്യുകയായിരുന്നു.
ഇന്നലെ കനത്ത പൊലീസ് സുരക്ഷയിലാണ് പള്ളികളിൽ കുർബാന നടന്നത്. കൊളംബോ തിംബിരിഗസ്യായയിലെ സെൻറ് തെരേസ ചർച്ചിൽ യന്ത്രത്തോക്കേന്തിയ സൈനികർ കുർബാനക്ക് കാവൽ നിന്നു. സുരക്ഷ സംവിധാനങ്ങളുടെ ഭാഗമായി പള്ളി വളപ്പിലേക്ക് വാഹനങ്ങൾ അനുവദിച്ചിരുന്നില്ല.
കൊളംബോയിലെയും പരിസരത്തെയും മിക്ക പള്ളികളിലും ഇതോടെ പതിവ് ആരാധനകൾ പുനരാരംഭിച്ചു. രാജ്യത്തെ കത്തോലിക്ക സഭക്ക് കീഴിലുള്ള സ്വകാര്യ സ്കൂളുകൾ ഈസ്റ്റർ അവധിക്കുശേഷം ചൊവ്വാഴ്ച തുറക്കും. സ്ഫോടനങ്ങളെ തുടർന്ന് അവധി നീട്ടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.