ചൈനയിൽ കോവിഡ് ഭേദമായവർക്ക് രണ്ട് മാസത്തിന് ശേഷം വീണ്ടും രോഗം
text_fieldsബെയ്ജിങ്: കോവിഡ് ഭേദമായവർക്ക് പിന്നീട് വീണ്ടും വൈറസ് ബാധിക്കുമോ? അവർ ഏറെക്കുറെയും സുരക്ഷിതരാണെന്ന ധാ രണയെ ചോദ്യം ചെയ്യുന്ന വാർത്തകളാണ് കോവിഡിെൻറ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽനിന്ന് ഇപ്പോൾ വരുന്നത്. കോവിഡ് മാറിയതായി പരിശോധനാ ഫലം ലഭിച്ച നിരവധി പേർക്കാണ് 60 മുതൽ 70 ദിവസങ്ങൾ വരെ കഴിഞ്ഞ ശേഷം വീണ്ടും കോവിഡ് പേ ാസിറ്റീവ് ഫലം ലഭിക്കുന്നത്.
ഇങ്ങനെ രണ്ടാമത് കോവിഡ് ബാധിച്ചവരുടെ കണക്ക് ചൈന പുറത്തുവിട്ടിട്ടില്ല. അ തേസമയം, ഡസൻകണക്കിന് ആളുകൾക്ക് എന്നാണ് റോയിേട്ടർസ് റിപ്പോർട്ട് ചെയ്യുന്നത്.
രണ്ടാമത് കോവിഡ് ബ ാധിച്ചവരിൽ ഭൂരിപക്ഷത്തിനും പ്രകടമായ ലക്ഷണങ്ങൾ ഒന്നും ഇല്ല. ചെറിയ ഒരു വിഭാഗത്തിന് മാത്രമാണ് രോഗം മൂർച്ഛിക്കുന്നത്.
കോവിഡ് വൈറസിന് മനുഷ്യശരീരത്തിൽ 14 ദിവസമാണ് നിൽക്കാനാകുക എന്ന ധാരണയാണ് ആഗോള തലത്തിൽ തന്നെ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശ്രയിക്കുന്നത്. എന്നാൽ, ദക്ഷിണ കൊറിയയിലെയും ഇറ്റലിയിലെയുമെല്ലാം ആരോഗ്യ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നത് ഒരു മാസം വരെ കോവിഡ് വൈറസിെൻറ സാന്നിധ്യം രോഗിയിൽ തുടരുന്നുണ്ടെന്നാണ്.
കോവിഡ് വൈറസ് സംബന്ധിച്ച് ഏറെ കാര്യങ്ങൾ ഇനിയും വ്യക്തമാകാനുണ്ടെന്നാണ് വിവിധ അനുഭവങ്ങൾ തെളിയിക്കുന്നത്. 2003ലെ സാർസ് രോഗപകർച്ചയുടെ കാലത്തും ഇത്രയധികം അനിശ്ചിതത്വങ്ങൾ മുമ്പിലുണ്ടായിരുന്നെന്ന് വുഹാനിലെ യോങ്നാൻ ആശുപത്രി അധികൃതർ പറയുന്നു. കോവിഡിനെ കുറിച്ച് അറിഞ്ഞതിൽ അധികം അറിയാനുണ്ടെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.
കോവിഡ് ഭേദമായാലും ചില ശേഷിപ്പുകൾ മനുഷ്യശരീരത്തിൽ വൈറസ് നിലനിർത്തുന്നുണ്ടാകുമെന്നും അതുകൊണ്ടാണ് പിന്നീട് പോസിറ്റീവ് ഫലം ലഭിക്കുന്നതെന്നുമാണ് വിദഗ്ധരിൽ ചിലർ പറയുന്നത്.
എന്നാൽ, രോഗം ഭേദമായ ശേഷം മറ്റൊരു സ്രോതസ്സിൽനിന്ന് വീണ്ടും രോഗ ബാധ ഉണ്ടായതാകുമെന്നാണ് ചിലർ പറയുന്നത്. അങ്ങനെയെങ്കിൽ, രോഗം ഭേദമായവരിൽ കോവിഡിനെ പ്രതിരോധിക്കാനുള്ള ആൻറിബോഡികൾ ഉണ്ടാകുമെന്ന പ്രതീക്ഷ കൂടിയാണ് തകരുക.
വിചിത്രമായി പ്രവർത്തിക്കുന്ന കോവിഡ് വൈറസിനെ കുറിച്ച് ഏറെ കാര്യങ്ങൾ ഇനിയും വ്യക്തമാകാനുണ്ടെന്ന് നാഷനൽ ഹെൽത്ത് കമ്മീഷൻ ഉദ്യോഗസ്ഥൻ ഗുവോ യാൻഹോങ് പറയുന്നു.