മരിച്ച െഡൻറൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
text_fieldsഇസ്ലാമാബാദ്: പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ ഹോസ്റ്റൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത ്തിയ െഡൻറൽ ബിരുദ വിദ്യാർഥിനി ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബി.ബി. ആ സിഫ െഡൻറൽ കോളജ് അവസാന വർഷ ബിരുദ വിദ്യാർഥിനിയായിരുന്ന നിംറിത ചാന്ദ്നിയെ ആണ് സെപ്റ്റംബർ 16ന് സഹപാഠികൾ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവം കൊലപാതകമാണെന്ന് ആരോപണമുയർന്നിരുന്നു. െകാല്ലപ്പെടും മുമ്പ് പെൺകുട്ടി ബലാത്സംഗത്തിനിരയായതായാണ് ചാന്ദ്ക മെഡിക്കൽ കോളജിൽനിന്നുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതിെൻറ തെളിവുകളും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
നേരത്തേ കുട്ടി ആത്മഹത്യ ചെയ്തെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. ഇതിനെ മെഡിക്കൽ വിദഗ്ധർ ചോദ്യം ചെയ്തിരുന്നു. അഞ്ചടിമാത്രം ഉയരമുള്ള പെൺകുട്ടി 15 അടി ഉയരത്തിലുള്ള സീലിങ് ഫാനിൽ കയർ കുരുക്കി ആത്മഹത്യ ചെയ്തത് എങ്ങനെയെന്നും സംശയമുയർന്നു.
തുടർന്ന് കേസിൽ സുതാര്യമായ അന്വേഷണം നടത്തണമെന്ന സിന്ധ് ഹൈകോടതി വിധിയോടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.