അപേക്ഷ തള്ളി; ഹാഫിസ് സഇൗദിെൻറ തടവ് റദ്ദാക്കില്ല
text_fieldsലാഹോർ: തടവ് റദ്ദാക്കാനാവശ്യപ്പെട്ട് ജമാഅത്തുദ്ദഅ്വ നേതാവ് ഹാഫിസ് സഇൗദ് നൽകിയ അപേക്ഷ പാകിസ്താനിലെ പഞ്ചാബ് പ്രാദേശിക ഭരണകൂടം തള്ളി. മോചനം ക്രമസമാധാനപ്രശ്നം സൃഷ്ടിക്കുമെന്ന് സർക്കാർ ലാഹോർ കോടതിയെ അറിയിച്ചു.
മുംബൈ സ്ഫോടനക്കേസ് പ്രതിയായ ഹാഫിസ് സഇൗദിനെയും നാലു കൂട്ടാളികളെയും വീട്ടുതടങ്കലിൽ പാർപ്പിക്കുന്നത് രണ്ടുമാസത്തേക്കു കൂടി നീട്ടിയിരുന്നു. ഇതിനെതിരെയാണ് ഇവർ കോടതിയെ സമീപിച്ചത്. വിഷയത്തിൽ നിലപാട് അറിയിക്കാൻ കോടതി നിർദേശിച്ചതിെൻറ അടിസ്ഥാനത്തിലാണ് രണ്ടുപേജ് വരുന്ന മറുപടി പഞ്ചാബ് സർക്കാർ ആഭ്യന്തരവിഭാഗം സമർപ്പിച്ചത്. ജമാഅത്തുദ്ദഅ്വ, ഫലാഹെ ഇൻസാനിയ്യത്ത് എന്നീ സംഘടനകളുടെ നേതാവായ ഹാഫിസ് സഇൗദിെൻറ ഭാഗത്തുനിന്ന് ഇതുവരെയുമുണ്ടായ പ്രവൃത്തികൾ രഹസ്യാന്വേഷണവിഭാഗത്തിെൻറയും പൊലീസ് ഉദ്യോഗസ്ഥരുടെയും ആശങ്കകൾ സാധൂകരിക്കുന്നതാണെന്നും അതിനാൽ തടവ് തുടരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹാഫിസ് സഇൗദിെൻറ അഭിഭാഷകൻ, തീവ്രവാദവിരുദ്ധവിഭാഗം ഉേദ്യാഗസ്ഥർ, സ്പെഷൽ ബ്രാഞ്ച്, ലാഹോർ പൊലീസ് മേധാവി, ഡി.െഎ.ജി ഒാപറേഷൻസ്, സുരക്ഷാവിഭാഗം, ആഭ്യന്തര സെക്രട്ടറി മേജർ അഅ്സം സുലൈമാൻ എന്നിവരിൽ നിന്ന് വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ മൊഴിയെടുത്തിരുന്നു. കേസ് സെപ്റ്റംബർ 15ലേക്ക് നീട്ടിയിട്ടുണ്ട്. ഹാഫിസ് സഇൗദിെൻറ സംഘടനയായ ജമാഅത്തുദ്ദഅ്വയെ 2014 ജൂണിൽ അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.
ഭീകര പ്രവർത്തനങ്ങളിലെ പങ്കിന് സഇൗദിെൻറ തലക്ക് ഒരു കോടി ഡോളർ ഇനാമും പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.