വൈറസ്: ചൈനയിൽ മൂന്ന് നഗരങ്ങൾ ‘തടവിൽ’
text_fieldsവുഹാൻ: രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിലേക്കുകൂടി വൈറസ് പടരുന്ന പശ്ചാത്തലത്തിൽ, വൈറ സ് പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരത്തേയും സമീപ പട്ടണങ്ങളായ ഹുവാങ്ഗ്ഗാങിനേയും ഇസ ൗവുനേയും ‘തടവിലാക്കി’. അപ്രതീക്ഷിത നീക്കത്തിൽ മൂന്നു പട്ടണങ്ങളിലേയും റെയിൽ, വ്യോമ , ജല ഗതാഗതം സർക്കാർ നിരോധിച്ചു. രണ്ട് കോടിയോളം ജനങ്ങളാണ് മൂന്നു നഗരങ്ങളിലുമാ യുള്ളത്.
പ്രാദേശിക സമയം രാവിലെ 10ന് പൊലീസ്, സൈനിക, അർധസൈനിക വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് വുഹാനിലെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തിയത്. വുഹാനിലെ തിരക്കേറിയ തെരുവുകളെല്ലാം വൈറസ് ഭീതിയിൽ വിജനമാണ്.
മൂന്നു നഗരങ്ങളിലും ജനങ്ങൾ കൂട്ടമായെത്തുന്ന തിയറ്റർ, ഇൻറർനെറ്റ് കഫേ, വിനോദ കേന്ദ്രങ്ങൾ എന്നിവെയല്ലാം അടച്ചിടാൻ നിർദേശിച്ചിട്ടുണ്ട്. തലസ്ഥാനമായ ബെയ്ജിങ്ങിലും പൊതുപരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. ചൈനീസ് പുതുവർഷത്തോടനുബന്ധിച്ചുള്ള ക്ഷേത്രാഘോഷങ്ങളടക്കം റദ്ദാക്കിയവയിൽപ്പെടും.
വൈറസ് ബാധയേറ്റ് മരിച്ച 17 പേരും ആദ്യം രോഗം റിപ്പോർട്ട് ചെയ്ത വുഹാനിൽനിന്നുള്ളവരാണ്. 48നും 89നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചതെങ്കിലും ഭൂരിഭാഗം പേരും 73 വയസ്സ് പരിധിയിലുള്ളവരാണ്. ഒറ്റപ്പെട്ട വുഹാനിൽ സൂപ്പർ മാർക്കറ്റുകളടക്കമുള്ളവ കാലിയായിക്കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.