Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2020 4:53 PM GMT Updated On
date_range 23 Jan 2020 7:02 AM GMTചൈനയിൽ ഇന്ത്യൻ അധ്യാപികക്കും കൊറോണ വൈറസ് ബാധ
text_fieldsbookmark_border
െബയ്ജിങ്: ചൈനീസ് നഗരങ്ങളായ വുഹാൻ, ഷെൻസെൻ എന്നിവിടങ്ങളിൽ പടർന്ന ന്യൂമോണിയ വൈറസ് ബാധയേറ്റ് ഇന്ത്യൻ അധ്യ ാപിക ചികിത്സയിൽ. െഷൻസെനിലെ ഇൻറർനാഷനൽ സ്കൂൾ അധ്യാപികയായ പ്രീതി മഹേശ്വരിയാണ് ചികിത്സയിലുള്ളത്. അവരുടെ ഭർത് താവ് അഷുമാൻ ഖോവലാണ് ഇക്കാര്യം അറിയിച്ചത്.
സാർസിന് സമാനമായ വൈറസാണ് മേഖലയിൽ പടർന്നിരിക്കുന്നത് എന്നതിനാൽ അധികൃതർ ജാഗ്രതയിലാണ്. വുഹാനിൽ ആഴ്ചകൾക്കുമുമ്പ് പൊട്ടിപ്പുറപ്പെട്ട വൈറസ് പുതുതായി 17 പേർക്കാണ് ബാധിച്ചിരിക്കുന്നത്. മൊത്തം 62 പേർ വൈറസ് ബാധിച്ചു. ഇതിൽ 19 പേർ അസുഖം ഭേദമായി ആശുപത്രി വിട്ടെന്നും ബാക്കിയുള്ളവരെ മാറ്റിപ്പാർപ്പിച്ചതായും സർക്കാർ വാർത്ത ഏജൻസി സിൻഹുവ റിപ്പോർട്ട് ചെയ്തു.
വൈറസ് ബാധ തുടങ്ങിയശേഷമുള്ള രണ്ടാമത്തെ മരണം റിേപ്പാർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ചൈന സന്ദർശിക്കുന്ന ഇന്ത്യക്കാർക്കായി കേന്ദ്ര സർക്കാർ വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. വുഹാനിൽ 500ലേറെ ഇന്ത്യൻ വൈദ്യവിദ്യാർഥികൾ പഠിക്കുന്നുണ്ട്. ചൈനീസ് പുതുവർഷം പ്രമാണിച്ചുള്ള അവധിയായതിനാൽ മിക്കവരും നാട്ടിലേക്കു മടങ്ങിയിട്ടുണ്ട്. 2002^2003 കാലയളവിൽ ചൈനയിലും ഹോങ്കോങ്ങിലും വൈറസ് പടർന്നതിനെ തുടർന്ന് 650ഓളം പേരാണ് മരിച്ചത്.
സാർസിന് സമാനമായ വൈറസാണ് മേഖലയിൽ പടർന്നിരിക്കുന്നത് എന്നതിനാൽ അധികൃതർ ജാഗ്രതയിലാണ്. വുഹാനിൽ ആഴ്ചകൾക്കുമുമ്പ് പൊട്ടിപ്പുറപ്പെട്ട വൈറസ് പുതുതായി 17 പേർക്കാണ് ബാധിച്ചിരിക്കുന്നത്. മൊത്തം 62 പേർ വൈറസ് ബാധിച്ചു. ഇതിൽ 19 പേർ അസുഖം ഭേദമായി ആശുപത്രി വിട്ടെന്നും ബാക്കിയുള്ളവരെ മാറ്റിപ്പാർപ്പിച്ചതായും സർക്കാർ വാർത്ത ഏജൻസി സിൻഹുവ റിപ്പോർട്ട് ചെയ്തു.
വൈറസ് ബാധ തുടങ്ങിയശേഷമുള്ള രണ്ടാമത്തെ മരണം റിേപ്പാർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ചൈന സന്ദർശിക്കുന്ന ഇന്ത്യക്കാർക്കായി കേന്ദ്ര സർക്കാർ വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. വുഹാനിൽ 500ലേറെ ഇന്ത്യൻ വൈദ്യവിദ്യാർഥികൾ പഠിക്കുന്നുണ്ട്. ചൈനീസ് പുതുവർഷം പ്രമാണിച്ചുള്ള അവധിയായതിനാൽ മിക്കവരും നാട്ടിലേക്കു മടങ്ങിയിട്ടുണ്ട്. 2002^2003 കാലയളവിൽ ചൈനയിലും ഹോങ്കോങ്ങിലും വൈറസ് പടർന്നതിനെ തുടർന്ന് 650ഓളം പേരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story