ഖബറിടങ്ങൾപോലും ബാക്കിയില്ല
text_fieldsബെയ്ജിങ്: പിറന്ന മണ്ണിൽ അന്ത്യവിശ്രമം കൊള്ളാനുള്ള ആഗ്രഹംപോലും ചീന്തിയെറിയപ്പെട്ടവരായി ചൈനയിലെ ഉയ്ഗൂർ വംശജർ. സിൻജ്യങ് പ്രവിശ്യയിൽ മുസ്ലിംകളെ അടക്കിയ ഖബറിടങ്ങൾ പോലും തകർക്കുകയാണ് ചൈനീസ് അധികൃതർ. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഡസൻ കണക്കിന് ഖബറിടങ്ങളാണ് വടക്കുപടിഞ്ഞാറൻ മേഖലയിൽ തകർക്കപ്പെട്ടതെന്ന് ഉപഗ്രഹ ചിത്ര വിശകലനങ്ങളിലൂടെ നടത്തിയ അന്വേഷണത്തിൽ അന്താരാഷ്ട്ര വാർത്ത ഏജൻസിയായ എ.എഫ്.പി കണ്ടെത്തി.
ഒരുവിധ അടയാളങ്ങളും അവശേഷിപ്പിക്കാതെയാണ് ഇവയിൽ പലതും തുടച്ചുനീക്കിയത്. ഇതിൽ മൂന്നിടങ്ങളിൽ മനുഷ്യാസ്ഥികൾ ചിതറിക്കിടക്കുന്നതായി കണ്ടെത്തിയെന്ന് എ.എഫ്.പി മാധ്യമലേഖകർ പറഞ്ഞു. പലയിടങ്ങളിലും ഖബറിടത്തിലെ സ്മാരകശിലകൾ കൽച്ചീളുകൾ ആയി കിടക്കുന്ന കാഴ്ചയാണത്രെ.
ജീവിച്ചിരുന്നു എന്നതിെൻറ ഒരു തെളിവും അവശേഷിപ്പിക്കാതെ ഉയ്ഗൂർ മുസ്ലിംകളെ ചൈനയിൽ നിന്നും സമ്പൂർണമായി തുടച്ചുനീക്കുക എന്ന അജണ്ടയാണിതിനു പിന്നിലെന്ന് ഉയ്ഗൂർ വംശജനായ സാലിഹ് ഹുദയാർ പറയുന്നു. സാലിഹിെൻറ മുതുമുത്തച്ഛനെ അടക്കംചെയ്ത ഖബർസ്ഥാൻ പോലും വെറുതെവിട്ടില്ലെന്ന് അദ്ദേഹം പരിതപിച്ചു.
2014 മുതൽ 45 ഉയ്ഗൂർ ഖബർസ്ഥാനുകൾ ചൈന തകർത്തതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു. എന്നാൽ, സിൻജ്യങ് ഭരണകൂടം ഇതു സംബന്ധിച്ച് പ്രതികരിക്കാൻ തയാറായില്ല. അതേസമയം, പഴയ ഖബർസ്ഥാനുകൾ പുതുക്കിപ്പണിത് മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമാണിതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.
ചൈനീസ് ഉദ്യോഗസ്ഥർക്ക് വിസ നൽകുന്നത് യു.എസ് നിർത്തി
വാഷിങ്ടൺ: സിൻജ്യങ് പ്രവിശ്യയിലെ ഉയ്ഗൂർ മുസ്ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ ക്രൂര പീഡനങ്ങൾ അവസാനിപ്പിക്കാത്തപക്ഷം ചൈനീസ് ഉദ്യോഗസ്ഥർക്ക് വിസ നൽകില്ലെന്ന് നയം വ്യക്തമാക്കി യു.എസ്. ചൈനക്ക് സാങ്കേതിക സഹായം നൽകുന്ന 18 കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തിയതിനു പിന്നാലെയാണ് യു.എസ് നടപടി.
ഉയ്ഗൂർ പീഡനങ്ങൾക്ക് ഉത്തരവാദികളായ ചൈനീസ് സർക്കാറിലെ ഉദ്യോഗസ്ഥർക്കും കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾക്കും വിസ നൽകില്ലെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് അധികൃതരാണ് വ്യക്തമാക്കിയത്. സിൻജ്യങ് പാർട്ടി സെക്രട്ടറി ചെന് ക്വാങ്ഗ്വോ ഉൾപ്പെടെയുള്ള നേതാക്കൾ വിസാ നിയന്ത്രണം ഏർപ്പെടുത്തിയവരിൽ ഉൾപ്പെടുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതിനിടെ ഉയ്ഗൂർ വംശജരെ അടിച്ചമർത്തുന്നത് ചൈന അവസാനിപ്പിക്കണമെന്നും തടങ്കലിലാക്കിയവരെ മോചിപ്പിക്കണമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആവശ്യപ്പെട്ടു. വിദേശത്ത് കഴിയുന്ന ചൈനീസ് മുസ്ലിംകൾ നാട്ടിലേക്ക് തിരിച്ചുവരുന്നത് ബലംപ്രയോഗിച്ച് തടയുന്ന നടപടി അവസാനിപ്പിക്കണമെന്നും പോംപിയോ പറഞ്ഞു. എന്നാൽ, ഉയ്ഗൂർ മുസ്ലിംകൾക്കെതിരെ ഒരുവിധത്തിലുള്ള അടിച്ചമർത്തലും നടക്കുന്നില്ലെന്ന് ചൈന പ്രതികരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.