ഹലാൽ സ്ഥാപനങ്ങൾക്കെതിരെ പ്രചാരണം ശക്തമാക്കി ചൈന
text_fieldsബെയ്ജിങ്: ഉയിഗൂർ മുസ്ലിംകൾക്ക് ഭൂരിപക്ഷമുള്ള വടക്കുപടിഞ്ഞാറൻ മേഖലയിൽ ഭീകരത അമർച്ചചെയ്യാനെന്ന പേരിൽ ഹലാൽ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ ചൈനയിൽ വിദ്വേഷപ്രചാരണം ശക്തമാക്കി കമ്യൂണിസ്റ്റ് പാർട്ടി.
ഇസ്ലാമിക വിധിപ്രകാരം അനുവദനീയമായ (ഹലാൽ) ഉൽപന്നങ്ങൾ മാത്രം വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി വ്യാപകമാക്കാൻ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ തിങ്കളാഴ്ച അണികളോട് ആഹ്വാനംചെയ്തു. ‘മാർക്സിസം-ലെനിനിസമാണ് എെൻറ വിശ്വാസം. വ്യാപകമാവുന്ന ഹലാൽ പ്രവണതക്കെതിരെ ഞാൻ വേണ്ടിവന്നാൽ മരണംവരെയും പോരാടും’ എന്നു തുടങ്ങുന്ന പ്രതിജ്ഞ നേതാക്കൾ അണികൾക്ക് ചൊല്ലിക്കൊടുത്തു.
പ്രതിജ്ഞ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഹലാൽ ഉൽപന്നങ്ങൾ മാത്രമേ ഉപയോഗിക്കൂ എന്ന പ്രവണത മതത്തിനും മതേതരത്വത്തിനും ഇടയിലുള്ള അതിരുകൾ ലംഘിക്കുന്നതാണെന്ന് ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ഗ്ലോബൽ ടൈംസ് പത്രം ബുധനാഴ്ച പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ ലേഖനത്തിൽ പറയുന്നു.
ഉയിഗൂർ മുസ്ലിംകൾക്കെതിരായ നടപടി വർഷങ്ങളായി ചൈനയിൽ ശക്തമാണ്. പുരുഷന്മാർ താടിവെക്കുന്നതും സ്ത്രീകൾ ബുർഖ ധരിക്കുന്നതും സിൻജ്യങ്ങിൽ നിരോധിച്ചിട്ടുണ്ട്. മേഖലയിലെ 10 ലക്ഷത്തിലധികം മുസ്ലിംകൾ കരിനിയമങ്ങളുടെ പേരിൽ ചൈനീസ് സർക്കാറിെൻറ തടങ്കലിലാണെന്ന് െഎക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.