വാവെയ് മേധാവിയുടെ അറസ്റ്റ്; ചൈന കനേഡിയൻ അംബാസഡറെ വിളിച്ചുവരുത്തി
text_fieldsബെയ്ജിങ്: ടെലികോം ഭീമന് വാവെയ്യുടെ ചീഫ് എക്സിക്യൂട്ടിവ് മെങ് വാൻഷുവിനെ ത ടവിലാക്കിയ നടപടിയിൽ പ്രതിഷേധമറിയിച്ച് ചൈന കനേഡിയൻ അംബാസഡറെ വിളിച്ചുവരുത്ത ി. മനഃസാക്ഷിക്കു നിരക്കാത്തതും അവിവേകവും അധമവുമായ നടപടിയാണിതെന്നും വാൻഷുവിനെ മോചിപ്പിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പു നൽകി.
ശനിയാഴ്ച ഉപവിദേശകാര്യമന്ത്രി ലി യുഷെങ് ആണ് കനേഡിയൻ അംബാസഡറായ ജോൺ മക്കെല്ലമിനെ വിളിപ്പിച്ചത്. ഇറാനെതിരായ യു.എസ് ഉപരോധം ലംഘിച്ചുവെന്നാരോപിച്ചാണ് അറസ്റ്റ്. അതേസമയം, ഇക്കാര്യത്തിൽ ചൈനയുടെ സമ്മർദം വിലപ്പോകില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വക്താവ് റോളണ്ട് പാരിസ് വ്യക്തമാക്കി. കാര്യങ്ങൾ കോടതി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാൻഷുവിന് ജാമ്യം നൽകരുതെന്ന് കഴിഞ്ഞദിവസം കനേഡിയൻ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ടെലികമ്യൂണിക്കേഷൻ ഉപകരണ നിർമാതാക്കളാണ് വാവെയ്. മൊബൈൽ ഫോണുകൾ, മൊബൈൽ ടവർ ഉപകരണങ്ങൾ, ഇൻറർനെറ്റ് കണക്റ്റിവിറ്റി ഉപകരണങ്ങൾ എന്നിവയുടെ നിർമാണമാണ് മുഖ്യമായും വാവെയ് നടത്തുന്നത്. ലോകത്തെ മിക്ക മൊബൈൽ സേവനദാതാക്കളും ഇവരുടെ ഉൽപന്നങ്ങൾ ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യുന്നുണ്ട്. വാവെയ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ യൂറോപ്യൻ രാജ്യങ്ങൾക്ക് യു.എസ് നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.