ചൈനയിൽ പള്ളി പൊളിക്കാനൊരുങ്ങി; വൻ പ്രതിഷേധം
text_fieldsബെയ്ജിങ്: പടിഞ്ഞാറൻ ചൈനയിലെ നിങ്സ്യപ്രവിശ്യയിൽ അടുത്തിടെ പണിത മുസ്ലിംപള്ളി പൊളിച്ചുനീക്കാനുള്ള അധികൃതരുടെ ശ്രമം തടഞ്ഞു. പള്ളി പൊളിക്കാനുള്ള നീക്കത്തിൽപ്രതിഷേധവുമായി നൂറുകണക്കിന് വിശ്വാസികളാണ് പള്ളിപരിസരത്ത് തടിച്ചുകൂടിയത്.
മൊത്തം 2.3 കോടി മുസ്ലിംകൾ ചൈനയിലുണ്ട്. ഇതിൽ നിങ്സ്യ പ്രവിശ്യ ഇവർ ധാരാളമായി അധിവസിക്കുന്ന സ്ഥലമാണ്. ചൈനയിലെ ഇൗ മതവിഭാഗത്തോട് അധികൃതർക്ക് അധികരിച്ചുവരുന്ന വിദ്വേഷത്തിെൻറ പ്രതിഫലനമായാണ് പുതിയ സംഭവത്തെ മനുഷ്യാവകാശ സംഘങ്ങൾ വിലയിരുത്തുന്നത്. മധ്യകാലഘട്ടത്തിെല വാസ്തുശിൽപ മാതൃകയിൽ നിർമിച്ച ഇൗ പള്ളിക്ക് ഒട്ടനവധി മിനാരങ്ങളും കുംഭങ്ങളും ഉണ്ട്.
പള്ളി പൊളിക്കാൻ തീരുമാനിച്ചതായി ആഗ്സറ്റ് മൂന്നിന് ഇതിെൻറ ചുവരിൽ ഉദ്യോഗസ്ഥർ നോട്ടീസ് പതിച്ചിരുന്നു. പള്ളിക്ക് കെട്ടിടാനുമതി നൽകാൻ ആവില്ലെന്നും അതിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇൗ നോട്ടീസ് പരമ്പരാഗത ഹ്യുയ് മുസ്ലിം വിഭാഗങ്ങൾക്കിടയിൽ ഒാൺലൈൻ വഴി വ്യാപകമായി പ്രചരിച്ചു. രണ്ടുവർഷത്തോളം എടുത്തുള്ള നിർമാണത്തിനിടയിൽ എന്തുകൊണ്ട് അതിെൻറ പ്രവൃത്തി തടഞ്ഞില്ലെന്ന് നിരവധി പേർ ചോദിച്ചതായി ഹോേങ്കാങ്ങിൽ നിന്നിറങ്ങുന്ന സൗത്ത് ചൈന മോണിറ്റർ പോസ്റ്റ് പത്രം പറയുന്നു.
വ്യാഴാഴ്ചയാണ് പള്ളി പൊളിക്കാൻ ഉദ്യോഗസ്ഥർ എത്തിയത്. ആ സമയത്ത് തടിച്ചുകൂടിയ വിശ്വാസികൾ വെള്ളിയാഴ്ചയും അവിടെനിന്ന് പിരിഞ്ഞുപോവാൻ കൂട്ടാക്കിയില്ല. എന്നാൽ, അധികൃതർ ഇൗ തീരുമാനവുമായി മുന്നോട്ടുപോകുമോ എന്നകാര്യം വ്യക്തമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.