ഉയ്ഗൂർ മുസ്ലിം സ്ത്രീകളെ ചൈന നിർബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കുന്നതായി റിപ്പോർട്ട്
text_fieldsബെയ്ജിങ്: ഉയ്ഗൂർ മുസ്ലിം സ്ത്രീകളെ ചൈന നിർബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കുന്നതായി റിപ്പോർട്ട്. പടിഞ്ഞാറൻ സിൻജ്യങ് പ്രവിശ്യയിലാണ് ഉയ്ഗൂർ മുസ്ലിംകൾ കൂടുതലായും അധിവസിക്കുന്നത്.
ചൈനീസ് സർക്കാർ രേഖകൾ, നയപരിപാടികൾ, ഉയ്ഗൂർ വിഭാഗത്തിലെ സ്ത്രീകളുമായുള്ള അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ജർമൻ ഗവേഷകനായ അഡ്രിയാൻ സെൻസാണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്. വിഷയത്തിൽ ഐക്യരാഷ്ട്രസഭ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സമ്മർദ്ദം ഉയർന്നിട്ടുണ്ട്.
ഉയിഗുർ മുസ്ലിം സ്ത്രീകളെയും മറ്റു ചെറുന്യൂനപക്ഷങ്ങളെയും പ്രത്യേക ക്യാമ്പുകളിലെത്തിച്ച് ഗർഭം അലസിപ്പിക്കുന്നതിന് വിധേയമാക്കുന്നതായുള്ള ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ ഈ റിപ്പോർട്ടിലുണ്ട്. സ്ത്രീകളെ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കുക,ആർത്തവം നിർത്തിക്കുന്നതിനായുള്ള ഇഞ്ചക്ഷൻ നൽകുക തുടങ്ങിയ ക്രൂര നടപടികൾ നടപ്പാക്കുന്നതായും പറയുന്നു.
സാംസ്കാരികവും ഇസ്ലാമികവുമായ വ്യക്തിത്വം ഇല്ലാതാക്കാനായി ബ്രെയിൻ വാഷിങ് ക്യാമ്പ് സജ്ജീകരിച്ചിട്ടുള്ളതായി ഉയിഗൂർ സന്നദ്ധപ്രവർത്തകർ പറയുന്നു. എന്നാൽ ഈ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും നിക്ഷിപ്ത താൽപര്യത്തിനുവേണ്ടിതയാറാക്കിയതാണെന്നുമാണ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിൻെറ പ്രതികരണം.
ഉയ്ഗൂർ മുസ്ലിംകളെ പാർപ്പിക്കാൻ ചൈന തടങ്കൽ പാളയങ്ങൾ ഒരുക്കിയതായും അഞ്ചുലക്ഷം കുട്ടികളെ പ്രത്യേകം ബോർഡിങ് സ്കൂളുകളിലേക്ക് മാറ്റിയതായും നേരത്തേ വാർത്തകളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.