ഭൂമി ചൈന കൈയേറിയെന്ന് നേപ്പാൾ സർവേ വകുപ്പ്
text_fieldsകാഠ്മണ്ഡു: തിബത്തിലെ റോഡ് വികസനത്തിെൻറ മറവില്‍ നേപ്പാളിെൻറ 36 ഹെക്ടര്‍ ഭൂമി ചൈന കൈയ േറി. നേപ്പാള്‍ സര്‍വേ വകുപ്പാണ്ഇക്കാര്യം പുറത്തുവിട്ടത്. നേപ്പാള്‍- ചൈന അതിര്‍ത്തി ജില്ല കളായ ശംഖുവസഭ, റസുവ, സിന്ധുപല്ചൗക്ക്, ഹുംല ജില്ലകളിലായാണ് റോഡ് വികസനത്തിെൻറ മറവില്‍ ചൈന ഭൂമി കൈയേറിയത്.
ഹുംല ജില്ലയിലെ ഭാഗ്ദാരെ നദിയുടെ ആറ് ഹെക്ടര്‍ ഭൂമിയാണ് ചൈന തിബത്തിെൻറ ഭാഗമാക്കി മാറ്റിയത്. കര്‍ണാലി ജില്ലയുടെ നാല് ഹെക്ടര്‍ ഭൂമി ഇപ്പോള്‍ തിബത്തിലെ ഫുരാങ് ഏരിയയുടെ ഭാഗമായി മാറി. റസുവ ജില്ലയിലെ സഞ്ജന്‍ നദി, ജംബു കോസല തുടങ്ങിയവയുടെ ആറ് ഹെക്ടര്‍ ഭൂമി തിബത്തിലെ കെരുങ് ഏരിയയുടെ ഭാഗമാക്കി ചൈന മാറ്റി. ശംഖുവസഭ ജില്ലയിലെ ഒമ്പത് ഹെക്ടര്‍ ഭൂമിയാണ് ചൈന കൈയേറിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
