അരുണാചൽ ഇന്ത്യയിൽ; 30,000 ഭൂപടങ്ങൾ ചൈന നശിപ്പിച്ചു
text_fieldsബെയ്ജിങ്: അരുണാചൽപ്രദേശിനെ ഇന്ത്യയുടെ ഭാഗമായും തായ്വാനെ പ്രത്യേക രാജ്യമായും രേഖപ്പെടുത്തിയ 30,000ത്തോളം ലോക ഭൂപടങ്ങൾ ചൈനീസ് കസ്റ്റംസ് അധികൃതർ നശിപ്പിച്ചു. ഇംഗ്ല ീഷിലുള്ള ഭൂപടങ്ങൾ അൻഹുയിയിലെ ചൈനീസ് കമ്പനിയാണ് നിർമിച്ചത്.
വടക്കു കിഴക്കൻ ച ൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ ക്വിൻഡാവോ നഗരത്തിലെ ഓഫിസ് റെയ്ഡ് ചെയ്ത കസ്റ്റംസ് അധി കൃതർ 800 ബോക്സുകളിലായുള്ള 28,908 ലോക ഭൂപടങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. ചൈനയുടെ ശരി യായ അതിർത്തി, തെക്കൻ തിബത്ത്, തായ്വാൻ ദ്വീപ് എന്നിവ ശരിയായ രീതിയിലല്ല ഭൂപടത്തിൽ കാ ണിച്ചതെന്ന് സർക്കാർ കണ്ടെത്തി.
മുമ്പും ഇത്തരത്തിലുള്ള പരിശോധനകളിലൂടെ 10,000ത്തില ധികം തെറ്റായ മാപ്പുകൾ കണ്ടെത്തി ആഭ്യന്തര-വിദേശ വിപണികളിലെ വിൽപന തടഞ്ഞെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽപ്രദേശ് തെക്കൻ തിബത്തിെൻറ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. ഇൗ വാദമുന്നയിച്ച് അരുണാചലിലെ ഇന്ത്യൻ നേതാക്കളുടെ സന്ദർശനവും വിലക്കുകയാണ്.
എന്നാൽ, അവിഭാജ്യഘടകമായ അരുണാചൽപ്രദേശ് ചൈനക്കു മുന്നിൽ അടിയറെവക്കാൻ ഇന്ത്യ തയാറല്ല. അതിനാൽ മറ്റു സംസ്ഥാനങ്ങളിലെന്നപോലെ പതിവായി അരുണാചലിലും സന്ദർശനം നടത്താൻ രാഷ്ട്രീയ നേതാക്കൾ ശ്രദ്ധിക്കുന്നു. മൻമോഹൻ രേഖ എന്നറിയപ്പെടുന്ന അരുണാചൽപ്രദേശിെൻറ അതിർത്തിയെ ചൈന അംഗീകരിക്കുന്നില്ല.
അതുപോലെ തായ്വാനും സ്വന്തം ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്.
തിബത്ത്: മാധ്യമപ്രവർത്തകരെയും നയതന്ത്ര പ്രതിനിധികളെയും ചൈന തടയുന്നു –യു.എസ്
വാഷിങ്ടൺ: വിദേശ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾക്കും മാധ്യമപ്രവർത്തകർക്കും തിബത്ത് സന്ദർശിക്കുന്നതിന് ചൈന നിയന്ത്രണം ഏർപ്പെടുത്തുകയാണെന്ന് യു.എസ് ആരോപിച്ചു. ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നത് ഉഭയകക്ഷിബന്ധം തകർക്കുെമന്ന ചൈനയുടെ മുന്നറിയിപ്പിനെതിരെ പ്രതികരിക്കുകയായിരുന്നു യു.എസ്.
2018ൽ യു.എസിലെ നയതന്ത്ര ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും തിബത്തിലേക്ക് കടക്കുന്നതിന് ചൈന നിയന്ത്രണം ഏർപ്പെടുത്തിയതായി സ്റ്റേറ്റ് ഡിപാർട്മെൻറ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ തവണ തിബത്ത് സന്ദർശിക്കാൻ അനുവദിക്കണമെന്ന് യു.എസ് ഒമ്പതു തവണ ആവശ്യപ്പെട്ടപ്പോൾ അഞ്ചുതവണയും ചൈന തള്ളുകയായിരുന്നു. 1950 മുതൽ തിബത്തിെൻറ മലനിരകളിലും അതിർത്തികളിലും ഉൾപ്രദേശങ്ങളിലും ചൈന സൈന്യത്തെ വിന്യസിച്ചിരിക്കയാണ്.
ചൈനയിൽനിന്ന് തിബത്തിെൻറ സ്വാതന്ത്ര്യത്തിനായി നടത്തിയ പോരാട്ടം പരാജയപ്പെട്ടതിനെ തുടർന്ന് 1959 മുതൽ ഇന്ത്യയിൽ അഭയം തേടിയിരിക്കയാണ് ആത്മീയ നേതാവായ ദലൈലാമ. തിബത്തിനെ മോചിപ്പിക്കാൻ ശ്രമിക്കുന്ന ദലൈലാമയെ വിഘടനവാദിയായാണ് ചൈന കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.