Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹാഫിസ്...

ഹാഫിസ് സഇൗദിനെ മാറ്റിപ്പാർപ്പിക്കണം–ഷി ജിൻപിങ് പാകിസ്താനോട് 

text_fields
bookmark_border
ഹാഫിസ് സഇൗദിനെ മാറ്റിപ്പാർപ്പിക്കണം–ഷി ജിൻപിങ് പാകിസ്താനോട് 
cancel

ബെയ്ജിങ്: മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരനും നിരോധിത സംഘടനയായ ജമാഅത്തുദ്ദഅ്വ തലവനുമായ ഹാഫിസ് സഇൗദിനെ പാകിസ്താനിൽനിന്ന് പടിഞ്ഞാറൻ ഏഷ്യൻ രാജ്യത്തേക്ക് മാറ്റിപ്പാർപ്പിക്കണമെന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. എന്നാൽ, റിപ്പോർട്ട് അടിസ്ഥാനരഹിതവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ഹാഫിസ് സഇൗദിനെതിരെ നടപടിയെടുക്കണമെന്ന് അന്താരാഷ്ട്രതലത്തിൽ പാകിസ്താനുമേൽ സമ്മർദം ഉയരുന്ന സാഹചര്യത്തിലാണ് ഷിയുടെ ആവശ്യം.  പത്താൻകോട്ട് ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ ഹാഫിസിനെ യു.എൻ ഭീകരപ്പട്ടികയിൽ പെടുത്താനുള്ള ഇന്ത്യയുടെ നീക്കങ്ങളെ ചൈന എതിർത്തിരുന്നു.

കഴിഞ്ഞ മാസം പാക് പ്രധാനമന്ത്രി ശാഹിദ് അബ്ബാസിയുമൊത്ത് നടത്തിയ ചർച്ചയിലാണത്രെ ഷി ഇൗ ആവശ്യം ഉന്നയിച്ചത്. പ്രധാനമന്ത്രിയുടെ വിശ്വസ്തനാണ് വിവരം മാധ്യമങ്ങളോട് പറഞ്ഞത്. 35 മിനിറ്റ് നീണ്ട സംഭാഷണത്തിൽ 10 മിനിറ്റ് ഹാഫിസിെനക്കുറിച്ചായിരുന്നു ഇരുവരും ചർച്ചചെയ്തതെന്നും വിവരം നൽകിയയാൾ വെളിപ്പെടുത്തി. 

റിപ്പോർട്ടിനെക്കുറിച്ച് കൂടുതലായി ചൈന പ്രതികരിച്ചിട്ടില്ല. ചൈനയും പാകിസ്താനും തമ്മിൽ നല്ല ബന്ധം വളർത്തിയെടുത്ത സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ട്. മുൻ പ്രധാനമന്ത്രി നവാസ് ശരീഫും മുംബൈ ഭീകരാക്രമണത്തിൽ പാകിസ്താന് പങ്കുണ്ടെന്ന കാര്യം സമ്മതിച്ചിരുന്നു. ജമാഅത്തുദ്ദഅ്വയുടെയോ മറ്റു സംഘടനകളുടെയോ പേരെടുത്തുപറയാതെ തീവ്രവാദ സംഘടനകൾ രാജ്യത്ത് സജീവമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. െഎക്യരാഷ്ട്ര സംഘടന ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹാഫിസിനെ ജീവനോടെ പിടികൂടുന്നവർക്ക് യു.എസ് ഒരു കോടി ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinahafiz saeedworld newsmalayalam news
News Summary - China asks Pakistan to relocate Hafiz Saeed-world news
Next Story