ആറു നൂറ്റാണ്ട് പഴക്കമുള്ള ബുദ്ധന് ആറു പതിറ്റാണ്ട് നീണ്ട നീരാട്ട്; ചൈനയിൽ അപൂർവ പ്രതിമ കണ്ടെത്തി
text_fieldsബീജിങ്: കിഴക്കന്‍ ചൈനയിലെ ജിയാംക്ഷി പ്രവിശ്യയില്‍ 600 വര്‍ഷം പഴക്കമുള്ള അപൂര്‍വ്വ ബുദ്ധപ്രതിമ കണ്ടെടുത്തു. ജ ലസംഭരണിയിൽ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനിടെ ജലനിരപ്പ് താഴ്ന്നപ്പോഴാണ് ബുദ്ധന്‍ പൊങ്ങി വന്ന ത്.
ജലനിരപ്പ് പത്തു മീറ്ററോളം താഴ്ന്നപ്പോള്‍ ഒരു ഗ്രാമീണനാണ് ബുദ്ധ പ്രതിമ ആദ്യം കണ്ടത്. ഒരു പാറമുകളില്‍ ഇരുന്ന് ജലാശയത്തിലേക്ക് നോക്കുന്ന രീതിയിലാണ് ഈ പ്രതിമ. ബുദ്ധ പ്രതിമ പ്രത്യക്ഷമായത് നല്ല ലക്ഷണമാണെന്ന് കരുതി ഇവിടെ സന്ദർശകർ ഏറിയിട്ടുണ്ട്.
1368-1644 കാലഘട്ടത്തില്‍ നിലനിന്നിരുന്ന മിംഗ് രാജവംശത്തിന്‍റെ ആദ്യ കാലത്തോ യുവാൻ രാജവംശത്തിെൻറ കാലത്തോ നിർമ്മിച്ചതായിരിക്കാം പ്രതിമയെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു.
വെള്ളത്തിനടിയില്‍ ക്ഷേത്ര ഹാളിന്‍റെ അടിത്തറയും കണ്ടെത്തിയിട്ടുണ്ട്. ഷിയാഷി എന്ന് പേരുള്ള പുരാതന പട്ടണത്തിന്‍റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് ഈ ജലസംഭരണിയെന്ന് പ്രാദേശിക രേഖകൾ സൂചിപ്പിക്കുന്നു. ഈ പുരാതന പട്ടണത്തെയും പ്രതിമയെയും കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി പരിപാലന പ്രവര്‍ത്തനങ്ങള്‍ നടത്താനായി പ്രത്യേക ഗവേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
1960 ൽ നിർമിച്ചതാണ് ജല സംഭരണി. പുരാവസ്തുക്കളുടെ മൂല്യം അക്കാലത്തെ പ്രാദേശിക ഭരണകൂടത്തിന് തിരിച്ചറിയാനായിട്ടുണ്ടാകില്ലെന്ന് ഗവേഷകർ പറയുന്നു. 1960കളിൽ ചൈനയിലുണ്ടായ സാംസ്കാരിക വിപ്ലത്തിൽ നിരവധി പുരാവസ്തുക്കൾ തകർക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.