Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘ആ മയ്യിത്തുകൾ...

‘ആ മയ്യിത്തുകൾ കടലിലേക്ക് എറിയുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു’

text_fields
bookmark_border
‘ആ മയ്യിത്തുകൾ കടലിലേക്ക് എറിയുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു’
cancel

‘കരുതിയിരുന്ന ഭക്ഷണവും വെള്ളവും മരുന്നുമൊെക തീർന്നുപോയി. അഞ്ഞൂറോളം പേർ തിങ്ങിക്കൂടിനിന്നിരുന്ന ആ ബേ ാട്ടിനു മുകളിൽ വിശപ്പും ചൂടും കാരണം ആളുകൾ മരിച്ചുവീഴാൻ തുടങ്ങി. ഓരോ മയ്യിത്തും മുന്നിൽവെച്ച് ഞങ്ങൾ മരണാനന് തര പ്രാർഥന നടത്തും. പിന്നെ അവ കടലിലേക്ക് എറിയും. അതല്ലാതെ മറ്റൊരു മാർഗവുമുണ്ടായിരുന്നില്ല ഞങ്ങൾക്ക്’- ന െഞ്ചുതകർക്കുന്ന ദൃശ്യങ്ങൾ വീണ്ടും മനസ്സിൽ തെളിയുേമ്പാൾ അൻവാറുൽ ഇസ്ലാമിെൻറ കണ്ണുനിറയുന്നു.

കോവിഡ്  19 ലോകത്ത് പടർന്നുപിടിക്കുേമ്പാൾ ഒരു ജനത അതിജീവനത്തിെൻറ തുരുത്തുകൾ തേടി നടത്തിയ യാത്രക്കിടെയാണ് ഈ ദു രന്തകാഴ്ചകൾ. ഒരു മത്സ്യബന്ധനബോട്ടിൽ പ്രതീക്ഷകളുടെ തീരേത്തക്ക് തുഴയെറിഞ്ഞ രോഹിങ്ക്യൻ അഭയാർഥികൾ ഈയാംപ ാറ്റകളെപ്പോലെ മരിച്ചുവീണ കാഴ്ചകളാണ് ബോട്ടിലെ യാത്രക്കാരനായിരുന്ന അൻവാറുൽ പറയുന്നത്. ലോകത്ത് ഏറ്റവും പീഡനം അനുഭവിക്കുന്ന ജനതയെന്ന് ഐക്യരാഷ്ട്രസഭ അടയാളപ്പെടുത്തുന്ന രോഹിങ്ക്യൻ അഭയാർഥികളാണ് ഈ മഹാമാരിക്കാലത്ത് ഈ കണ്ണീർചിത്രങ്ങളാൽ വീണ്ടും ലോകത്തിെൻറ നൊമ്പരമാവുന്നത്.

രോഹിങ്ക്യൻ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് കടലിൽ കുടുങ്ങിക്കിടക്കുന്നു

*********

അതീവ ദൈന്യതയാർന്ന കാഴ്ചയായിരുന്നു അത്. പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളുമടക്കമുള്ള ഒരുകൂട്ടം മനുഷ്യർ ഒരുപാടുനാളായി ഭക്ഷണമൊന്നും കഴിക്കാതെ മെലിഞ്ഞുണങ്ങി മൃതപ്രായരായിരിക്കുന്നു. കൂട്ടത്തിലെ മുപ്പതോളം മനുഷ്യർ ഭക്ഷണം കിട്ടാതെ തങ്ങളുടെ കൺമുന്നിൽ മരണത്തിന് കീഴടങ്ങിയതിെൻറ നടുക്കുന്ന ഓർമകളിൽ അവർ വിറങ്ങലിച്ചിരിക്കുന്നു. പട്ടിണിയാൽ മരണമുനമ്പിലെത്തിയ അവർക്ക് അടിയന്തര ചികിത്സ കിട്ടിയില്ലെങ്കിൽ ജീവൻ അപകടത്തിലാണെന്ന് ലോകത്തോട് പറഞ്ഞത് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറെസിെൻറ വക്താവ് സ്റ്റെഫാൻ ദുജാറിക് ആണ്.

മ്യാന്മർ അതിർത്തിയോടു ചേർന്ന ബംഗ്ലാദേശിലെ കോക്സ് ബസാറിലുള്ള അഭയാർഥി ക്യാമ്പിൽനിന്ന് ഫെബ്രുവരി പകുതിയോടെയാണ് അഞ്ഞൂറോളം പേരടങ്ങുന്ന സംഘം യാത്ര പുറപ്പെട്ടത്. പരിമിതമായ, ഇടുങ്ങിയ സാഹചര്യങ്ങളിൽനിന്നൊരു മോചനം തേടുകയായിരുന്നു അവർ. മലേഷ്യയിൽ ആശ്വാസതീരം തേടിയായിരുന്നു ആ പഴകിയ മീൻപിടുത്ത ബോട്ടിെൻറ യാത്ര. കുട്ടികളും സ്ത്രീകളുമായിരുന്നു യാത്രക്കാരിലേറെയും. നിന്നുതിരിയാൻപോലും ഇടമില്ലാത്ത രീതിയിലായിരുന്നു ആ അഭയാർഥി സഞ്ചാരം. മൂന്നുതവണ അവർ മലേഷ്യയിലെത്തി. എന്നാൽ, ആ അനധികൃത ബോട്ടിനെയും യാത്രക്കാരെയും തീരത്തടുക്കാൻ അവർ സമ്മതിച്ചില്ല. കോവിഡ് ഭീതി ആക്കം കൂട്ടിയപ്പോൾ അനുകമ്പയുടെ ഒരു തുറമുഖവും അവർക്കുനേെര തുറക്കപ്പെട്ടില്ല. തായ്ലൻഡിെൻറ തീരത്തെത്തി കരഞ്ഞപേക്ഷിച്ചെങ്കിലും മലേഷ്യയെപ്പോലെ അവരും നിഷ്കരുണം ആട്ടിപ്പായിച്ചു.

ബോട്ടിൽ കരുതിയ ഭക്ഷണവും വെള്ളവും ഇതിനിടക്ക് പൂർണമായും തീർന്നതോടെ ഇവർ പട്ടിണിയിലായി. തിരികെപ്പോകാൻപോലും കഴിയാതെ ഇവെരാെക്കയും ഉൾക്കടലിൽ കുടുങ്ങി. വിശപ്പും കടുത്ത ചൂടും തളർത്തിയതോടെ കൊച്ചുകുഞ്ഞുങ്ങളും വൃദ്ധരും രോഗികളുമടക്ക മുപ്പതോളം പേരെ മരണം കീഴടക്കുകയായിരുന്നു. ഇന്ധനവും തീർന്ന് നടുക്കടലിൽ കുടുങ്ങിയ ബോട്ടിൽ മരണം മുന്നിൽകണ്ട ശേഷിക്കുന്നവർക്ക് അടുക്കലേക്ക് ഒടുവിൽ ദയ തോന്നി കഴിഞ്ഞ ദിവസം ബംഗ്ലാദേശ് നാവികസേന എത്തുകയായിരുന്നു. വിശന്നുതളർന്ന് എല്ലൊട്ടി, പ്രാണനുവേണ്ടി യാചിക്കുന്ന നാനൂറോളം മനുഷ്യരെ അവർ കരക്കെത്തിച്ചു. തുടർന്നാണ് ഇവരുടെ ദുരിത യാത്ര പുറംലോകമറിഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshunmalaysiarefugeethailandRohingyacovid 19drifting at sea
News Summary - Bangladesh rescues hundreds of Rohingya drifting at sea for nearly two months
Next Story