അയാ ഹിജാസിക്ക് ജയിൽമോചനം
text_fieldsകൈറോ: മനുഷ്യക്കടത്ത് ആരോപിച്ച് ഇൗജിപ്ത് ഭരണകൂടം മൂന്നുവർഷം തടവിൽ പാർപ്പിച്ച മനുഷ്യാവകാശ പ്രവർത്തക അയാ ഹിജാസിക്ക് മോചനം. ഹിജാസിക്കും ഭർത്താവിനും മറ്റു ആറ് സഹപ്രവർത്തകർക്കുമെതിരെ ചുമത്തിയ കുറ്റം കോടതിയിൽ തെളിയിക്കാനാവാതെ വന്നതോടെയാണ് ഇവർക്ക് േമാചനത്തിനുള്ള വഴിതുറന്നത്. 30കാരിയായ ഹിജാസിയെയും സംഘത്തെയും 2014 മേയ് മാസത്തിലാണ് പ്രസിഡൻറ് അൽസീസിയുടെ പട്ടാളം അറസ്റ്റ് ചെയ്തത്.
സന്നദ്ധ പ്രവർത്തനങ്ങളുടെ മറവിൽ മനുഷ്യക്കടത്ത് നടത്തുന്നുവെന്നായിരുന്നു പ്രധാന ആരോപണം. അമേരിക്കൻ പൗരന്മാരായ ഇവരുടെ അറസ്റ്റിനെതിരെ അന്നത്തെ യു.എസ് പ്രസിഡൻറ് ബറാക് ഒബാമ ഉൾപ്പെട്ടവർ ശബ്ദമുയർത്തിയിരുന്നു. ഇതിെൻറ പേരിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
